തിരുവനന്തപുരം: സിനിമ മേഖലയിലടക്കം സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകാരികൾക്ക് മുന്നിൽ ഒരുവിധ ഉപാധികളും ഉണ്ടാകരുത്. അതുകൊണ്ടാണ് പരാതികൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അതിനെക്കുറിച്ച് പഠിക്കാനായി കമ്മിറ്റിയെ നിയമിച്ചത്. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. സ്ത്രീകളുടെ തൊഴിൽ അവസരത്തിനും അഭിമാനസംരക്ഷണത്തിനുംവേണ്ടി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കും. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വനിതാ സംവിധായകർ കൂടുതലായി ഈ മേഖലയിലേക്ക് കടന്നുവരണം. വിശേഷണം ആവശ്യമില്ലാത്ത കലാകാരനോട് കേരളം കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ പേരിലുള്ള പുരസ്കാരം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു. പ്രശസ്തിപത്രം ശ്രീകുമാരൻ തമ്പി മോഹൻലാലിന് നൽകി. ഗുരുവായും ജ്യേഷ്ഠനായും ഒക്കെ മുന്നിൽ നിൽക്കുന്ന ആളാണ് ശ്രീകുമാരൻ തമ്പിയെന്ന് മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.