സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിരാഹര സമരത്തിന്റെ ഭാഗമായി മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. നിരാഹര സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുമ്പിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു. മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ വിഷമം സഹിക്കാതെ പൊട്ടിക്കരയുകയും ചെയ്തു.
സമരം ചെയ്യുന്ന സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിരാഹര സമരത്തിന്റെ ഭാഗമായി മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ശേഷം പൊട്ടിക്കരയുന്നു
നിയമനമാവശ്യപ്പെട്ട് വനിത സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച നിരാഹാര സമരം ആറു ദിവസം പിന്നിട്ടിട്ടും സമരക്കാരോട് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ കണ്ണടച്ചതിൽ സങ്കടത്തിലാണ് ഉദ്യോഗാർഥികൾ.
നിരാഹാരം കിടന്നും സെക്രട്ടേറിയറ്റിനു മുന്നിൽ ശയന പ്രദക്ഷിണം നടത്തിയും കല്ലുപ്പിൽ മുട്ടുകുത്തി നിന്നും സമരം ചെയ്ത ഉദ്യോഗാർഥികൾ, തിങ്കളാഴ്ച കൈകാലുകൾ പരസ്പരം ബന്ധിപ്പിച്ച് പ്ലാവില തൊപ്പിയും തലയിലേന്തിയാണ് പ്രതിഷേധിച്ചത്.
മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഏപ്രിൽ 19ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാനിരിക്കെ, 292 പേർക്ക് മാത്രമാണ് നിയമന ശിപാർശ ലഭിച്ചത്.
ഇതിൽ 60ഉം എൻ.ജെ.ഡി (നോൺ ജോയിനിങ് ഡ്യൂട്ടി) ആണ്. അതായത് പുതുതായി റിപ്പോർട്ട് ചെയ്തത് 232 ഒഴിവ് മാത്രം. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 815 പേർക്ക് നിയമന ശിപാർശ ലഭിച്ചിരുന്ന സ്ഥാനത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.