മശാണിമൂപ്പത്തിയും കാടനും
അഗളി: കാലമേറെയായി അന്ധയായ അമ്മയുടെ കണ്ണുകൾക്ക് കാഴ്ചയാണ് അട്ടപ്പാടി ചെമ്മണ്ണൂർ ആദിവാസി ഊരിലെ കാടൻ. തൊണ്ണൂറിനോടടുത്ത് വയസ്സുള്ള മശാണിമൂപ്പത്തിയുടെ മകനായ കാടന്‍ 55 വയസ്സാണ്. വിറകുവെട്ടിയാണ് ജീവിതം. ജോലിക്കുപോകുമ്പോഴും അമ്മയെ കൈ പിടിച്ച് ഒപ്പം കൂട്ടും. അരികിൽ സുരക്ഷിതയായി ഇരുത്തിയ ശേഷമാണ് ജോലി ചെയ്യുക.
ഏറെക്കാലമായി മശാണിമൂപ്പത്തിക്ക് കാഴ്ച നഷ്ടമായിട്ട്. പിതാവിെൻറ മരണശേഷമാണ് മശാണിയുടെ കണ്ണുകൾക്ക് മകൻ കാഴ്ചയായത്. അമ്മയുടെ കാലം കഴിയുംവരെ തനിക്ക് കല്യാണവും കുട്ടികളുമൊന്നും വേണ്ടന്നാണ് ഇദ്ദേഹത്തിെൻറ തീരുമാനം. ചായക്കടയിലും ഇടവഴികളിലുമെല്ലാം ഇരുവരെയും ഒപ്പം കാണാം. പ്രദേശത്തെ ആരുംതന്നെ ഇരുവരെയും ഒന്നിച്ചല്ലാതെ കണ്ടിട്ടില്ല
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.