കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയിൽ രണ്ട് മെത്രാപ്പോലീത്തമാർ ബുധനാഴ്ച അഭിഷിക്തരാകും. പുതിയ മെത്രാപ്പൊലീത്തമാരുടെ വാഴിക്കൽ ലബനനിൽ പാത്രിയർക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലിലാണ് നടക്കുക. സ്ലീബ പെരുന്നാൾ ദിവസമായ ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 11.30നാണ് ചടങ്ങുകൾ.
കോതമംഗലം സ്വദേശി മർക്കോസ് ചെമ്പകശേരിൽ റമ്പാൻ (55), വയനാട് ബത്തേരി സ്വദേശി ഗീവർഗീസ് കുറ്റിപറിച്ചേൽ റമ്പാൻ (45) എന്നിവരെയാണു മെത്രാപ്പൊലീത്തമാരായി വാഴിക്കുന്നത്. ശുശ്രൂഷകൾക്കു ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യകാർമികത്വം വഹിക്കും.
ഓഗസ്റ്റ് 18നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഇവരെ റമ്പാൻ പദവിയിലേക്ക് ഉയർത്തിയിരുന്നു. മർക്കോസ് റമ്പാൻ പാത്രിയർക്കീസ് ബാവായുടെ മലങ്കര അഫേയേഴ്‌സ് സെക്രട്ടറിയും ഗീവർഗീസ് റമ്പാൻ ഓസ്‌ട്രേലിയയിലെ പെർത്ത് സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയുമാണ്. ഗീവർഗീസ് റമ്പാനെ മലബാർ ഭദ്രാസനത്തിന്റെ ചുമതലയിലേക്കാണ് വാഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.