ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ 2022-ൽ 8.3 ശതമാനം വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു, 2023-ലും 2024-ലും യഥാക്രമം 3.7 ശതമാനവും 2.3 ശതമാനവും വളർച്ചയുമാണ് പ്രതീക്ഷിക്കുന്നു. തങ്ങളുടെ 'ഗൾഫ് ഇക്കണോമിക് അപ്‌ഡേറ്റ്' റിപ്പോർട്ടിൽ, എണ്ണമേഖലയിലെ വളർച്ച രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.
ജിസിസി രാജ്യങ്ങൾ 2022-ൽ 6.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2023-ലും 2024-ലും യഥാക്രമം 3.7 ശതമാനവും 2.4 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഉക്രെയ്‌നിലെ നിലവിലെ സംഘർഷത്തിനൊപ്പം എണ്ണ, വാതക വിലകളിലെ വർധനയും ജിസിസിക്ക് തിരിച്ചടി നൽകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.