ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൺ പരിശീലകനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (26) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ മുത്തശ്ശിയുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽനിന്ന് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയ പൊലീസ് ഇയാളെ ഒരാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. രണ്ടു വർഷം മുമ്പാണ് പെൺകുട്ടി ബാഡ്മിന്റൺ പരിശീലനത്തിൽ ചേർന്നത്. പലതവണ പരിശീലകൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുയും ചൂഷണം ചെയ്തതായും പ്രതിയുടെ ഫോണിൽനിന്ന് മറ്റു എട്ടു പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.