റെഡ്ഡി
ബംഗളൂരു: വ്യാജരേഖകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച് 11 കോടി തട്ടിയെടുത്ത കേസിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര റായ്ച്ചൂർ ശാഖ മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. കെ. നരേന്ദ്ര റെഡ്ഡിക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. റീജനൽ മാനേജർ സുചേത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
ബാങ്ക് ഓഡിറ്റിൽ റെഡ്ഡി ഉപഭോക്താക്കളിൽ നിന്ന് 10.97 കോടി രൂപയുടെ വഞ്ചന നടത്തിയതായി കണ്ടെത്തി. വ്യാജ അക്കൗണ്ടുകളിൽ നിന്ന് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്തതായും സ്വർണ വായ്പയുടെ മറവിൽ 29 വ്യാജ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റിയതായും കണ്ടെത്തി.
മാനേജർ വ്യാജ വായ്പ അക്കൗണ്ടുകളിൽ നിന്ന് 88 ലക്ഷം രൂപ മുൻ സഹപ്രവർത്തകന്റെയും എട്ട് ബന്ധുക്കളുടെയും അക്കൗണ്ടിലേക്കും മാറ്റി. കേസ് ഫയൽ ചെയ്തതിനു പിന്നാലെ മാനേജർ നരേന്ദ്ര റെഡ്ഡി ഒളിവിൽ പോയി. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.