ബംഗളൂരു: കേരള ആർ.ടി.സി ബസുകളുടെ വൈകിയോട്ടം പതിവായതോടെ അറ്റകുറ്റപ്പണികൾക്ക് സമയം ലഭിക്കുന്നില്ലെന്ന കാരണത്താൽ കൂടുതൽ ബസുകളുടെ സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ.
പത്തനംതിട്ടയിലേക്കുള്ള സ്വിഫ്റ്റ് ഗരുഡ എ.സി സർവിസിന്റെ സമയമാണ് ഒടുവിൽ മാറ്റിയത്. നേരത്തെ തിരുവനന്തപുരം വരെയുള്ള സ്വിഫ്റ്റ് ഗജരാജ എ.സി സ്ലീപ്പർ സർവിസ് എറണാകുളം വരെയാക്കി ചുരുക്കിയിരുന്നു.മാനന്തവാടി വഴിയുള്ള കൊട്ടാരക്കര ഡീലക്സ് സർവിസ് ബത്തേരി വഴിയാക്കിയും പുനഃക്രമീകരിച്ചു. കേരളത്തിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്കും മറ്റും കാരണം ബസുകൾ മണിക്കൂറുകൾ വൈകിയാണ് പലപ്പോഴും എത്തുന്നത്.
പ്രതിദിന പരിശോധനകൾ പോലും നടത്താൻ കഴിയാതെ മടങ്ങേണ്ടിവരുന്നതോടെ വഴിയിൽ തകരാറിലായി സർവിസ് മുടങ്ങുന്നത് പതിവായിരുന്നു. സ്ഥിരമായി വൈകിയെത്തുന്നുവെന്ന പരാതിയുള്ള ബംഗളൂരു-പത്തനംതിട്ട എ.സി സ്വിഫ്റ്റ് ബസ് ഇനി രാത്രി 8.30ന് പകരം വൈകീട്ട് അഞ്ചിനാണ് ബംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുക.
നേരത്തേ ഉച്ച 12നായിരുന്നു ബസ് എത്തിയിരുന്നത്. പത്തനംതിട്ടയിൽ നിന്നുള്ള മടക്ക സർവിസിന്റെ സമയത്തിൽ മാറ്റമില്ല. വൈകീട്ട് 5.30നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.25നു ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.