local protest

ഉച്ചിലയിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു

തുടർച്ചയായ അപകടം; നാട്ടുകാർ ദേശീയപാത ഉപരോധിച്ചു

മംഗളൂരു: ദേശീയപാത 66ലെ ഉച്ചിലയിൽ അടിക്കടി വാഹന അപകടങ്ങളിൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ സമരസമിതി ആഭിമുഖ്യത്തിൽ നാട്ടുകാർ തിങ്കളാഴ്ച പാത ഉപരോധിച്ചു. അപകട മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വിനയ് കുമാർ സൊറകെ ഉദ്ഘാടനം ചെയ്തു. ഉടുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി, കൗപ്പ് എം.എൽ.എ ഗുർമേ സുരേഷ് ഷെട്ടി, ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരിൽ നിന്ന് നിവേദനം സ്വീകരിച്ചു. സമരസമിതി പ്രസിഡന്റ് സിറാജ് ഉച്ചില, ജി.പി മേധാവി, ശിവകുമാർ മെൻഡൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Continuing accidents; Locals blocked the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-10 03:50 GMT