നാഗേഷ് കാമത്ത്
മംഗളൂരു: 22 ലധികം സർക്കാർ വകുപ്പുകളുടെ വ്യാജ സീലുകൾ ഉപയോഗിച്ച് രേഖകൾ സൃഷ്ടിച്ച് സർക്കാറിനെയും പൊതുജനങ്ങളെയും വഞ്ചിച്ചുവെന്ന കുറ്റത്തിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടിയിലെ നാഗേഷ് കാമത്താണ് അറസ്റ്റിലായത്. നേരത്തേ ഒരാൾ ഇയാൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു, തുടർന്ന് കോടതി സെർച്ച് വാറണ്ട് പുറപ്പെടുവിച്ചു.കുന്താപുരം ഫെറി റോഡിലെ ആപ്ലിക്കേഷൻ സെന്ററിൽനിന്നാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. മണിപ്പാലിലെ രാജതാദ്രിയിലെ ഉഡുപ്പി ഡി.സി ഓഫിസ് എന്ന് പരാമർശിക്കുന്ന സീൽ ഉൾപ്പെടെ 22 ലധികം സീലുകൾ പൊലീസ് കണ്ടെടുത്തു. കന്നടയിലും ഇംഗ്ലീഷിലുമുള്ള ബൈന്ദൂർ സബ് രജിസ്ട്രാറുടെ സീലുകളും ഇതിൽ ഉൾപ്പെടുന്നു.
കുന്താപുരം തഹസിൽദാർ ഗായത്രി നായക്കിന്റെ വ്യാജ സീൽ ഉപയോഗിച്ചതിന് അറസ്റ്റിലായ ആളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ചശേഷം അയാൾ വീണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.