ലോക സൈക്കോ ഒാങ്കോളജി ദിനാചരണത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന ആരോഗ്യ സംവാദ പരിപാടിയിൽനിന്ന്

ലോക സൈക്കോ ഓങ്കോളജി ദിനാചരണം; ആരോഗ്യ സംവാദം സംഘടിപ്പിച്ചു

ബംഗളൂരു: ലോക സൈക്കോ ഒാങ്കോളജി ദിനാചരണത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ ആരോഗ്യ സംവാദം സംഘടിപ്പിച്ചു. എച്ച്.സി.ജിയുടെയും സെന്‍റര്‍ ഓഫ് സൈക്കോ ഓങ്കോളജി ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് റിസർച്ചിന്‍റെയും ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി.

കാന്‍സര്‍ ചികിത്സയില്‍ മാനസികാരോഗ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യം എന്ന വിഷയത്തിലൂന്നിയായിരുന്നു ചര്‍ച്ച. അന്താരാഷ്ട്ര സ്ഥാപനങ്ങളും കാന്‍സര്‍ പരിചരണ മാർഗനിര്‍ദേശങ്ങളും മാനസിക ആരോഗ്യം സുപ്രധാനമാണെന്നു ചൂണ്ടിക്കാട്ടി. ഡോ. ബി.എസ്. അജയ്കുമാര്‍, ഡോ. നവീന്‍ ടി, ഡോ. ബി.എസ്. ശ്രീനാഥ്, വിശാല്‍ റാവു, പ്രീതിക, ശില്‍പ, പവിത്ര, സോമശേഖര്‍, വീണ, സാവേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

News Summary - Health debate conducted according to world psycho oncology day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.