മംഗളൂരു: ദേശീയപാത 66 വികസനം ഉഡുപ്പി ജില്ലയിലെ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തെ ബാധിക്കരുതെന്ന് കർണാടക ഹൈകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ബെഞ്ച് ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിക്കും കർണാടക സർക്കാറിനും നിർദേശം നൽകി.
തദ്ദേശീയനായ ഗുരുപ്രസാദ് ഫയൽ ചെയ്ത ഹരജിയിലാണ് ഹൈകോടതി വിധി. ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഭൂമിയിലൂടെ പാത വരുന്നത് വലിയ വാഹനഗതാഗതം പ്രകമ്പനവും ശബ്ദവും സൃഷ്ടിക്കുമെന്ന് ഹരജിക്കാരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.