അതിരുകളില്ലാതെ പൊൻകാസിൽ ഫ്രന്റ്സ് ഈദ് സംഗമം

കനകാനഗർ പെൻകാസിൽ ഫ്രൻഡ്സ് കൂട്ടായ്മ സംഘടിപ്പിച്ച ഈദ് സംഗമത്തിൽനിന്ന് 

അതിരുകളില്ലാതെ പൊൻകാസിൽ ഫ്രന്റ്സ് ഈദ് സംഗമം

ബംഗളൂരു: സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഈദ് മധുരം പങ്കിട്ട് കനകാനഗർ പൊൻകാസിൽ ഫ്രൻഡ്സ് കൂട്ടായ്മയുടെ ഈദ് സംഗമം. ജാതി മത ഭാഷാ വിഭജനങ്ങൾക്ക് അതീതമായി മതസൗഹാർദത്തിന്റെ ഈദ് ആശംസകൾ ഏവരും പരസ്പരം കൈമാറി. ബി.എം.ആർ.സി.എൽ ചീഫ് എൻജിനീയർ ഡോ. മസൂദ് ഷെരീഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

മനുഷ്യാവകാശ പ്രവർത്തകൻ മനേഹരൻ ഇളവരതി, ഡാവിഡ് ബൊഡോപതി, പി.വി. അബ്ദുൽ റഊഫ്, മെഹ്ഫി​ലെ നിസ അഖിലേന്ത്യ പ്രസിഡന്റും ഉർദു കവയിത്രിയുമായ ഡോ. ഷായിസ്ത യൂസഫ് തുടങ്ങിയവർ സംസാരിച്ചു. ഹിറ ഫൗണ്ടേഷൻ ടസ്റ്റ് ചെയർമാൻ ഹസൻ പൊന്നന്റെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി നടന്നുവരുന്ന ഈദ് സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങൾ സംബന്ധിച്ചു.

ഇത്തരം കൂടിച്ചേരലുകള്‍ എല്ലായിടത്തും വേണമെന്ന് ഷായിസ്ത യൂസഫ് അഭിപ്രായപ്പെട്ടു. നമ്മള്‍ നമ്മുടെ സംസ്കാരം മറക്കുന്നു. ഇത്തരം പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് കുട്ടികള്‍ക്ക് മനസ്സിലാകും. ദീപാവലി, ക്രിസ്തുമസ്, ഈദ് തുടങ്ങി ഏത് ആഘോഷമായാലും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുക. 10 വര്‍ഷമായി ഈ ഒത്തുചേരലില്‍ പങ്കെടുക്കുന്നുണ്ടെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റായ അരുണ്‍ രജപുത് പറഞ്ഞു.

രാജ്യം ഏറ്റവും മോശമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം കൂടിച്ചേരലുകള്‍ ആവശ്യമാണെന്ന് ജനത പാര്‍ട്ടി ദേശീയ സെക്രട്ടറി അബ്ദുള്‍ റഊഫ് പറഞ്ഞു. അഞ്ച് വര്‍ഷം ഭരണം നടത്താനുള്ള കസേരക്ക് വേണ്ടിയുള്ള യുദ്ധങ്ങളാണ് നമ്മള്‍ കാണുന്നത്.

നമ്മുടെ ചെറുപ്പത്തില്‍ ഇത്തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ഒരുമിച്ചിരിക്കുകയും ഭക്ഷണം പങ്കുവെച്ചു കഴിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം ഓർമിച്ചു. മനുഷ്യരുടെ ഇടയില്‍ സ്നേഹവും സഹവർത്തിത്വവും വർധിപ്പിക്കുക എന്നതാണ് സംഗമം ​കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകനായ ഹസന്‍ പൊന്നന്‍ സാഹിബ് പറഞ്ഞു. 

Tags:    
News Summary - Ponkasil Friends Eid gathering without borders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.