ഉപാസന റാവത്ത്

വിവാഹമോചന നോട്ടീസ് കൈപ്പറ്റി; യുവതി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

ബംഗളൂരു: ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയ എച്ച്.ആർ മാനേജറായ ഭാര്യ, താമസിക്കുന്ന കെട്ടിടത്തിന്‍റെ പത്താം നിലയിൽനിന്ന് ചാടിമരിച്ചു. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ഹ്യൂമൻ റിസോഴ്സസ് വിഭാഗം മാനേജറായ ഉപാസന റാവത്താണ് (34) മരിച്ചത്.

പണത്തൂർ-വർത്തൂർ റോഡിലെ അപ്പാർട്മെന്‍റ് കെട്ടിടത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എട്ടു വർഷം മുമ്പാണ് ഉപാസനയും സോഫ്റ്റ്വെയർ എൻജിനീയറായ നിഹാർ രഞ്ജൻ റൗട്രയും വിവാഹിതരായത്.

വീട്ടിലെ പ്രശ്നങ്ങൾ കാരണം ഉപാസന മാനസികപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ദമ്പതികൾക്ക് കുട്ടികളില്ല. കുറച്ചായി ഭർത്താവ് നിഹാർ വേറെയാണ് താമസിച്ചിരുന്നത്. ഭർത്താവിന്‍റെ പീഡനം മൂലമാണ് താൻ മരിക്കുന്നതെന്നും ഭർത്താവിനെ ശിക്ഷിക്കണമെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. ഉപാസനയുടെ ബന്ധുക്കളുടെ പരാതിയിൽ നിഹാറിനെ അറസ്റ്റ് ചെയ്തതായും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Received divorce notice young lady jumped from the building and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 03:02 GMT