ബംഗളൂരു: സ്വർണക്കടത്തു കേസിൽ മുഖ്യപ്രതി നടി രന്യ റാവുവിന്റെയും മറ്റൊരു പ്രതി തരുൺ രാജുവിന്റെയും ജാമ്യ ഹരജികളിൽ കർണാടക ഹൈകോടതി തിങ്കളാഴ്ച വാദംകേൾക്കും. കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) എതിർ ഹരജി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ജാമ്യത്തെ എതിർത്ത് ഡി.ആർ.ഐക്ക് എതിർവാദം സമർപ്പിക്കാൻ കൂടുതൽ ദിവസം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. മൂന്ന് കീഴ്കോടതികൾ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് 33കാരിയായ നടി രന്യ റാവു ഹൈകോടതിയെ സമീപിച്ചത്.
രന്യ റാവുവിനായി അഭിഭാഷകൻ ബി.എസ് ഗിരീഷ് ഹാജരാകും. മാർച്ച് 14ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയും മാർച്ച് 27ന് ബംഗളൂരുവിലെ 64ാമത് സി.സി.എച്ച് സെഷൻസ് കോടതിയും പിന്നീട് മജിസ്ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണവുമായി ദുബൈയിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നടി രന്യ റാവു ഡി.ആർ.ഐ സംഘത്തിന്റെ പിടിയിലാവുന്നത്. പിന്നീട് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടിയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.