മുംബൈ: ആധുനിക പരസ്യ ചലച്ചിത്രങ്ങളുടെ പിതാവായി ഖ്യാതി നേടിയ നടനും പത്മശ്രീ ജേതാവുമായ അലീക് പദംസി (90) നിര്യാതനായി. ‘ഗാന്ധി’ സിനിമയിൽ മുഹമദലി ജിന്നയായി അഭിനയിച്ചത് ഇദ്ദേഹമാണ്. ഇംഗ്ലീഷ് നാടക രംഗത്തിലൂടെയാണ് കലാ രംഗത്ത് എത്തുന്നത്. ആദ്യ ഭാര്യ പേളിയെ വിവാഹം ചെയ്യുന്നതിന് ഒരു ജോലിവേണമെന്നതിനാൽ കോപി റൈറ്ററായി പരസ്യ മേഖലയിൽ എത്തിയ പദംസീ ലിൻറാസ് എന്ന രാജ്യത്തെ ഒന്നാംകിട പരസ്യ കമ്പനിക്കാണ് തുടക്കം കുറിച്ചത്.
ആദ്യ കാലങ്ങളിൽ ഹമാരാ ബജാജ്, ലിറിൽ സോപ് എന്നിവയടക്കം ജനമനസുകൾ കീഴടക്കിയ നിരവധി പരസ്യ ചലചിത്രങ്ങളുടെയും അതിലെ കഥാപാത്രങ്ങളുടെയും സൃഷ്ടാവാണ് അലീക് പദംസി. സർഫിന്‍റെ പരസ്യത്തിലെ ലളിതാജി, ലിറിൽ സോപ്പിലെ വെള്ളചാടത്തിൽ കുളിക്കുന്ന പെൺകുട്ടി തുടങ്ങിയവയാണ് മനസസിൽകൊണ്ട പദംസിയുടെ പരസ്യ കഥാപാത്രങ്ങൾ. പരസ്യ മേഖലയിലെ ഒാസ്കറായി അറിയപ്പെടുന്ന ക്ലിയോ ഹാൾ ഒാഫ് ഫേമിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ്. ‘എ ഡബിൾ ലൈഫ്’ എന്നതാണ് ആത്മകഥ. നിലവിൽ ബിസ്നസ് സ്കൂളുകളിൽ പഠിപ്പിക്കുന്നു.
1928 ൽ ഗുജറാത്ത്, കച്ചിലെ പ്രമുഖ ഖോജ മുസ്ലിം കുടുംബത്തിലായിരുന്നു ജനനം. കൊട്ടാര കവികളായിരുന്നു മുൻഗാമികൾ. ജാഫർ സേത്ത്–കുൽസുംബായ് ദമ്പതികളുടെ മകൻ. മുംബൈയിലായിരുന്നു പദംസിയുടെ വിദ്യാഭ്യാസം. ചിത്രകാരൻ അക്ബർ പദംസി സഹോദരനാണ്. ആദ്യ ഭാര്യ പേളിയുമായി വഴിപിരിഞ്ഞ പദംസീ പിന്നീട് ഡോളി താക്കൂറിനെ വിവാഹം ചെയ്തു. അവരുമായും വഴിപിരഞ്ഞ അദ്ദേഹം ഷാരൊൺ പ്രഭാകറുമായി ജീവിച്ചു. പിന്നീട് അവരുമായും വഴിപിരിഞ്ഞു. മൂവരും ടെലിവിഷൻ രംഗതെത സഹ പ്രവർത്തകരായിരുന്നു. റായേൽ, രാഹുൽ, കസർ, ഷസാൻ എന്നിവരാണ് മക്കൾ. 2000 ലാണ് പദ്മശ്രീ ലഭിച്ചത്. 2012 സംഗീത നാടക അക്കാദമി അവാർഡും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.