മുംബൈ: ‘മീ ടൂ’ കാമ്പയിനിൽ ബോളിവുഡ്, ഹിന്ദി സീരിയൽ പരമ്പര നടൻ അലോക് നാഥിെനതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി കൂടുതൽ പേർ രംഗത്ത്. തന്നെ മാനഭംഗപ്പെടുത്തിയെന്ന തിരക്കഥാകൃത്തും നിർമാതാവുമായ വിന്ദ നന്ദയുടെ വെളിപ്പെടുത്തലിനു പിന്നാലെ അലോക് നാഥിെനതിരെ ബോളിവുഡ് നടി സന്ധ്യ മൃദുലും പേരുവെളിപ്പെടുത്താതെ ഒരു ഡിസൈനറും രംഗത്തെത്തി.
ഹിന്ദി ചാനൽ പരമ്പര ചിത്രീകരണത്തിനിടെ കൊടൈക്കനാലിലെ ഹോട്ടലിൽ അലോക് നാഥ് തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചതായാണ് സന്ധ്യ മൃദുലിെൻറ വെളിപ്പെടുത്തൽ. മദ്യലഹരിയിലായിരുന്ന അലോക് മുറിയിൽ കടന്ന് ‘നിങ്ങൾ എേൻറതാണെന്ന്’ പറഞ്ഞ് കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെറുത്തപ്പോൾ അസഭ്യം പറഞ്ഞതായും മൃദുല വെളിപ്പെടുത്തുന്നു. അലോകിനെ ശുചിമുറിയിൽ പൂട്ടിയിട്ട് കാമറാമാെൻറ സഹായം തേടുകയായിരുന്നുവെന്നും അവർ കുറിച്ചു.
1999ൽ ‘ഹം സാത്സാത് ഹെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അലോക് നാഥിൽനിന്ന് മോശം പെരുമാറ്റം നേരിട്ടതെന്നാണ് ഡിസൈനറുടെ വെളിപ്പെടുത്തൽ. ചിത്രീകരണത്തിനിടെ വസ്ത്രം മാറ്റാൻ നൽകിയപ്പോൾ തെൻറ മുന്നിൽവെച്ച് അലോക് വിവസ്ത്രനായെന്നും ഒാടിപ്പോകാൻ ശ്രമിച്ചപ്പോൾ കൈയിൽ കയറിപ്പിടിച്ച് അസഭ്യം പറഞ്ഞെന്നുമാണ് വെളിപ്പെടുത്തൽ. ‘സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ് അസോസിയേഷൻ’ അലോക് നാഥിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.