ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടു ത്തിയ ഒമ്പതാമത് ഭരതൻ സ്മാരക ഹ്രസ്വസിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 15 മിനിറ്റ ് വിഭാഗത്തിൽ മാധ്യമം കോഴിക്കോട് യൂനിറ്റിലെ ലേ ഒൗട്ട് ആർട്ടിസ്റ്റ് എസ്. ബിൻയാമിൻ സംവ ിധാനം ചെയ്ത ‘ആരാണിവർ’ മികച്ച ചിത്രമായും ഇതേ ചിത്രത്തിലെ അഭിനയത്തിന് അമ്പൂട്ടി മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇതര പുരസ്കാരങ്ങൾ: ട്രാൻസ്െജൻഡർ- ‘അയാം ട്രാൻസ്’-ജഗത് ചുനക്കര, 30 മിനിറ്റ്: ‘സിനിമാപ്പടം-ശ്രീജിത്ത് തൃശൂർ. 20 മിനിറ്റ് : എെൻറ ബാല്യം-കെ. രാജ, രണ്ടു മാന്യൻമാർ -റിയാസ് വട്ടിയൂർക്കാവ്. 10 മിനിറ്റ്: ഒരു സ്പർശം മാത്രം-എസ്. ബിജി ലാൽ. ഡോക്യുഫിക്ഷൻ: ഞങ്ങളുടെ പ്രിയ നൗഷാദ്-കെ. രാജ. ആൽബം: തക്ഷശിലയിലെ നോക്കുകുത്തികൾ-രുദ്രാ ദിലീപ്. സ്കൂൾ-കോളജ് വിഭാഗം: സാരംഗിയുടെ ചിത്രപുസ്തകം-ആർ. സന്ധ്യ, ഡിേപ്ലാമ ഫിലിം: ഉച്ചഭ്രാന്തൻ-രുദ്രാ ദിലീപ്.
മികച്ച സംവിധായകൻ: ജഗത് ചുനക്കര. തിരക്കഥാകൃത്ത്: ശ്രീജിത്ത് തൃശൂർക്കാരൻ. മികച്ച നടന്മാർ: അമ്പൂട്ടി, രുദ്രാ ദിലീപ് . മികച്ച നടി: സൂര്യ (അയാം ട്രാൻസ്). സ്റ്റഡി സെൻറർ ഡയറക്ടർ ആര്യാട് ഭാർഗവൻ, പോൾസൺ പ്ലാപ്പുഴ, കെ.രാജ, എസ്. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.