വടുതല: നാടക-ചലച്ചിത്ര നടൻ കെ.എൽ. ആൻറണി (ആൻറണി കൊച്ചി-75) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. 50 വർഷമായി നാടകരംഗത്തെ സജീവസാന്നിധ്യമായ ആൻറണി ‘മഹേഷിെൻറ പ്രതികാരം’ സിനിമയിലൂടെയാണ് സിനിമാരംഗത്ത് പ്രശസ്തനായത്.
മാനുഷപുത്രൻ, ചങ്ങല, അഗ്നി, കുരുതി, ഇരുട്ടറ തുടങ്ങിയ പ്രശസ്ത നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഏറെനാൾ വിട്ടുനിന്നെങ്കിലും 2015ൽ ഭാര്യ ലീനയോടൊപ്പം നാടകരംഗത്ത് തിരിച്ചെത്തി. ‘അമ്മയും തൊമ്മനും’ എന്ന നാടകത്തിലൂടെയായിരുന്നു തിരിച്ചുവരവ്.
നാരദ ന്യൂസ് റെസിഡൻറ് എഡിറ്ററും കഥാകൃത്തുമായ ലാസർ ഷൈൻ, അമ്പിളി, നാൻസി എന്നിവർ മക്കളാണ്. മരുമക്കൾ: മായ, ബിനോയ്, വിജി. സംസ്കാരം ഞായറാഴ്ച ഉളവെയ്പ് സെൻറ് മാർട്ടിൻ ഡി പോറസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.