തൃശൂര്‍: ചാലക്കുടിയില്‍ നടന് ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി- സിനിമാസ് ഭൂമി ൈകയേറിയെന്ന ആരോപണത്തിൽ കേസ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് പ്രാഥമിക പരിശോധന നടത്തിയ കോടതി കേസ് പരിഗണിക്കുന്നത് 26ലേക്ക് മാറ്റി.
തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി ൈകയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിർമാണം നടന്നിട്ടില്ലെന്നും വ്യക്തമാക്കുതാണ് റിപ്പോർട്ട്. ദിലീപിനെയും മുൻ തൃശൂർ ജില്ല കലക്ടർ എം.എസ്. ജയയെയും എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിൽ തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയിരുന്നു. ചൊവ്വാഴ്ചയാണ് കോടതിയിൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.