കൊച്ചി: ആഭ്യന്തരമന്ത്രിയോട് പ്രതികാരം തീർക്കാനിറങ്ങിയ ‘രാജാവിെൻറ മകനി’ലെ വിൻസെൻറ് ഗോമസ് മലയാള സിനിമയിലെ നായകസങ്കൽപത്തോട് കലഹിച്ച കഥാപാത്രമായിരുന്നു. അത് മോഹൻലാൽ എന്ന നടന് ഉയർന്ന താരമൂല്യവും തമ്പി കണ്ണന്താനം എന്ന സംവിധായകന് ഹിറ്റ് മേക്കർ പരിവേഷവും നേടിക്കൊടുത്തു. നെഗറ്റീവ് സ്പർശമുള്ള നായകൻ എന്നത് തമ്പിയുടെ സാഹസിക തീരുമാനമായിരുന്നു.
പക്ഷേ, സംഭാഷണശകലങ്ങൾ സഹിതം പ്രേക്ഷകർ ഇന്നും ആ സിനിമയെ നെഞ്ചേറ്റുന്നത് ആ സാഹസികതക്കുള്ള കാലത്തിെൻറ അംഗീകാരമാകുന്നു. കാഞ്ഞിരപ്പള്ളിക്കാരനായ തമ്പി ബിസിനസിൽ നിന്നാണ് സിനിമയിലെത്തുന്നത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ സൃഷ്ടിച്ച ശശികുമാർ, ജോഷി എന്നിവരോടൊപ്പം സഹസംവിധായകനായിനിന്ന് സിനിമയുടെ രസതന്ത്രം മനഃപാഠമാക്കി. ചില സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർക്കൊപ്പം വേഷമിട്ട് അഭിനയത്തിലും ഒരു കൈ പയറ്റി. പക്ഷേ, സംവിധാനമായിരുന്നു ആത്യന്തിക ലക്ഷ്യം. ആദ്യ ചിത്രങ്ങളായ താവളം, പാസ്പോർട്ട്, ആ നേരം അൽപദൂരം എന്നിവയുടെ സാമ്പത്തിക പരാജയം തമ്പിയെ നിരാശനാക്കി. അങ്ങനെയിരിക്കെ ഡെന്നീസ് ജോസഫ് തയാറാക്കിയ തിരക്കഥയിൽനിന്നാണ് ‘രാജാവിെൻറ മകൻ’ പിറന്നത്.
മോഹൻലാലിനെ നെഗറ്റീവ് ടച്ചുള്ള നായകനാക്കിയാൽ പ്രേക്ഷകർ അംഗീകരിക്കുമോ എന്ന് സംശയിച്ചവർ സിനിമയുടെ നിർമാണം ഏറ്റെടുക്കാൻ മടിച്ചു. ഒടുവിൽ നിർമാതാവിെൻറ റോളും തമ്പിതന്നെ ഏറ്റെടുത്തു. മോഹൻലാലിെൻറയും തമ്പിയുടെയും ഉയിർത്തെഴുന്നേൽപ്പ് കൂടിയായി ഇൗ ചിത്രം. 40 ലക്ഷം മുടക്കി നിർമിച്ച സിനിമ 85 ലക്ഷം വരുമാനമുണ്ടാക്കി. ചെറുപ്പക്കാരെ മുന്നിൽ കണ്ടുള്ള ആഖ്യാനവും അവതരണവുമായിരുന്നു തമ്പി ചിത്രങ്ങളുടെ വിജയ ഫോർമുല. അതേസമയം കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന സിനിമയേ താനെടുക്കൂ എന്ന നിലപാടിലും തമ്പി ഉറച്ചുനിന്നു. മോഹൻലാൽ നായകനായ ഭൂമിയിലെ രാജാക്കൻമാർ, വഴിയോരക്കാഴ്ചകൾ, നാടോടി, മാന്ത്രികം, ഒന്നാമൻ തുടങ്ങിയ സിനിമകൾ തമ്പിയെ ജനപ്രിയ സംവിധായകനാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
എങ്കിലും ‘രാജാവിെൻറ മകനാ’യിരുന്നു എന്നും തമ്പിയുടെ ഇഷ്ട ചിത്രം. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മൊഴി മാറിയെത്തിപ്പോഴും ചിത്രം വൻ വിജയം നേടി. സിദ്ദീഖ്, വിനായകൻ, പ്രണവ് മോഹൻലാൽ എന്നിവരെ സിനിമയിലേക്ക് കൊണ്ടുവന്നതിനൊപ്പം ‘ഇന്ദ്രജാല’ത്തിലെ കാർലോസിലൂടെ രാജൻ പി. ദേവിന് കരുത്തുറ്റ വേഷം സമ്മാനിച്ചതും തമ്പിയാണ്. നിർമാതാവ്, സംവിധായകൻ, നടൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ രണ്ട് പതിറ്റാണ്ടിലധികം മലയാള സിനിമയിൽ നിറഞ്ഞുനിന്ന തമ്പി ഒന്നരപ്പതിറ്റാണ്ടായി സിനിമയുടെ ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ‘രാജാവിെൻറ മകന്’ രണ്ടാം ഭാഗം ഒരുക്കുക എന്ന സ്വപ്നം പൂർത്തിയാക്കാനാവാതെയാണ് അദ്ദേഹം യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.