ലഡാഖിെൻറ ആസ്ഥാനാമയ ലേഹിലെ മാർക്കറ്റിന് സമീപത്തെ പ്രശസ്തമായ ജുമാമസ്ജിദ്. 1666–67 കാലഘട്ടത്തിലാണ് ഈ പള്ളി നിർമിച്ചത്. ചിത്രത്തിെൻറ വലതുഭാഗത്ത് മുകളിലായി ലേഹ് പാലസും കാണാം..
ഹിമാലയത്തിെൻറ താഴ്വരയിൽ നീണ്ടുനിവർന്നുനിൽക്കുന്ന ലേഹ് നഗരം. ലേഹ് പാലസിൽനിന്നുള്ള കാഴ്ച
തിബറ്റിെൻറ തനതു വിഭവമായ മോമോ
സുമൂറിലുള്ള ബുദ്ധമത പ്രാർഥനാ ചക്രത്തിന് സമീപത്തൂടെ നടന്നുപോകുന്ന വിദ്യാർഥി
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാര യോഗ്യമായ റോഡ് കടന്നുപോകുന്ന ഖർദുങ്ല ടോപ്പിൽ ബൈക്കിലെത്തിയ വിദേശികൾ
ലഡാഖിലെ സുന്ദരമായ താഴ്വാരങ്ങളിലൊന്നാണ് നുബ്ര. നുബ്രയിലെ ചെറിയ ഗ്രാമമായ സുമൂറിൽ വിളഞ്ഞുനിൽക്കുന്ന ആപ്പിൾ മരം
ഇരട്ട മുഴയുള്ള ഒട്ടകം (bacterian camel). ഹണ്ടറിലെ മണൽപ്പരുകളിലാണ് ഇവയെ കാണാനാവുക.
നുബ്ര വാലിയിലെ ഹണ്ടറെന്ന ഗ്രാമത്തിലൂടെ ഒഴുകുന്ന ഷയോക്ക് നദിയുടെ കൈവഴികൾ
ഹണ്ടറിലെ മണൽപ്പരപ്പിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നവർ
ഖർദുങ്ല പാസിൽ മഞ്ഞുമൂടിയ വഴികളിലൂടെ നിരനിരയായി നീങ്ങുന്ന റൈഡർമാർ
ഹണ്ടറിലെ ഷയോക്ക് നദിയുടെ തീരത്ത് തീറ്റതേടുന്ന പശുക്കൾ
നുബ്ര വാലിയിലെ പനാമിക്കിൽ ചെമ്മരിയാടുകളുമായി നടന്നുനീങ്ങുന്നയാൾ
ലഡാഖിലെ ഒരു അമ്മയും കുഞ്ഞും
നുബ്ര വാലിയിലെ പ്രശസ്തമായ ഡിസ്കിറ്റ് ബുദ്ധക്ഷേത്രം
നീലാകാശത്തിന് താഴെ.. മനാലി–ലേഹ് ഹൈവേയിൽനിന്ന്
നുബ്ര വാലിയിൽനിന്ന് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ മഞ്ഞുമലയിലോട്ട് നീളുന്ന പാത. പനാമിക്കിൽനിന്നുള്ള കാഴ്ച
ഷയോക്ക് നദിയുടെ തീരത്തുള്ള ചെറിയ ക്യാമ്പ് സൈറ്റ്
ഹിമാലയത്തിെൻറ നിഗൂഢതയിലേക്ക് നീളുന്ന പാത. നുബ്രയിൽനിന്ന് പാൻഗോങ് തടാകത്തിലേക്കുള്ള വഴിയിൽനിന്ന്
ഹിമാലയത്തിന് താഴെ പച്ചപുതച്ചുറങ്ങുന്ന കൊച്ചുഗ്രാമം
ഇന്ത്യയിലും ചൈനയിലുമായി പരന്നുകിടക്കുന്ന പാൻഗോങ് തടാകം
പാൻഗോങ് തടാകക്കരയിൽ വിശ്രമിക്കുന്ന റൈഡർമാർ
കാഴ്ചകളുടെ ഘോഷയാത്രയാണ് ലഡാക്ക്. പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും മഞ്ഞുമൂടിയ മലനിരകളും നീലത്തടാകങ്ങളും സാഹസികത നിറഞ്ഞ റോഡുകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിപ്പിക്കുന്നു. തിബറ്റിനോട് അതിർത്തി പങ്കിടുന്ന ഈ മേഖലയുടെ സംസ്കാരത്തിനും അടുപ്പം ബുദ്ധമതത്തോട് തന്നെയാണ്. ജനസംഖ്യയുടെ 80 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ഹിമാലയത്തിൻെറ മടിത്തട്ടിലെ മനോഹരമായ കാഴ്ചകളിലൂടെ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.