വാടാനപ്പള്ളി (തൃശൂർ): പൊക്കാഞ്ചേരി ബീച്ചിൽ തിരമാലയോടൊപ്പം ജീവനുള്ള മത്തികൾ കരയിലേക്ക് അടിച്ചുകയറിയത് നാട്ടുകാർക്ക് അമ്പരപ്പായി. ഞായറാഴ്ച രാവിലെ ആറോടെ കടപ്പുറത്ത് എത്തിയവരാണ് മത്തിക്കൂട്ടം തിരയടിച്ച് കയറുന്നത് ആദ്യം കണ്ടത്. സമീപം താമസിക്കുന്ന സി.പി.എം വാടാനപ്പള്ളി ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിലും മക്കളും കവറുമായെത്തി മത്സ്യം വാരാൻ തുടങ്ങി.
വിവരമറിഞ്ഞ് എത്തിയവർക്കെല്ലാം സഞ്ചി നിറയെ മത്സ്യം ലഭിച്ചു. പ്രതിഭാസം കാണാൻ സ്ത്രീകളും കുട്ടികളും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളുമടക്കം ആളുകൾ ഒഴുകിയെത്തിയതോടെ പൊക്കാഞ്ചേരി കടപ്പുറം ജനസമുദ്രമായി. ഇവിടെ കടൽ ഭിത്തി ഇല്ലാത്തത് മീൻ പിടിക്കാൻ സൗകര്യമായി. ഉച്ചവരെ ഇത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.