ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദുത്വ കാർഡ് മാത്രം കൈമുതലാക്കി രാജ്യത്തെ മുഖ്യ ഭരണകക്ഷിയായ ബി.ജെ.പി മുന്നോട്ടുന ീങ്ങുകയാണ്. ബാബരി മസ്ജിദ് പൊളിച്ചുകൊണ്ടാണ് രാജ്യത്ത് ഹിന്ദുത്വ കാർഡ് ഉയർത്തിപ്പിടിച്ചുള്ള ജൈത്രയാത്ര ബി. ജെ.പി ആരംഭിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ ഈ നയം കൊണ്ടാണ് രാഷ്ട്രീയ അധികാരത്തിലേക്ക് പാർട്ടി ഉയർന്നത്. ബി.ജെ.പ ിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും കൂട്ടുമന്ത്രിസഭകൾക്ക് നേതൃത്വം കൊടുത്ത എ.ബി. വാജ്പേയി പാർട്ടി അജണ്ടയെക് കാൾ ബി.ജെ.പിയുടെ മുന്നണിയായ എൻ.ഡി.എയുടെ പരിപാടികൾ നടപ്പാക്കാനാണ് മുൻതൂക്കം നൽകിയത്. അതുകൊണ്ടുതന്നെ അയോധ്യയി ലെ ബാബരി മസ്ജിദ് പൊളിച്ച് ശ്രീരാമക്ഷേത്രം നിർമിക്കൽ, എകീകൃത സിവിൽകോഡ് നടപ്പാക്കൽ, സാർവത്രികമായ ഗോവധ നിരേ ാധനം, ബി.ജെ.പിയുടെ പ്രഖ്യാപിതമായ മറ്റു പരിപാടികൾ തുടങ്ങിയവ ആ സർക്കാർ ഗൗരവത്തിലെടുത്തില്ലെന്നാണ് ഇതിനർഥം.
എന്നാൽ, ഇപ്പോൾ ബി.ജെ.പിയും സംഘ്പരിവാറും തങ്ങളുടെ പ്രഖ്യാപിത പരിപാടികളെല്ലാം നടപ്പാക്കാനുള്ള തീവ്രശ്രമത്തി ലാണ്. അതിനുള്ള നടപടികളാണ് മോദിസർക്കാർ കൈക്കൊണ്ടുവരുന്നത്. ഗോവധ നിരോധനം ബി.ജെ.പി അധികാരത്തിലിരിക്കുന്ന സം സ്ഥാനങ്ങളിലെല്ലാം നടപ്പാക്കിയിരിക്കുകയാണ്. കന്നുകാലി കച്ചവടക്കാരെയും കശാപ്പുകാരെയും ഇതു ഭക്ഷിക്കുന്ന ആളുകളെയുമാണ് വിവിധ സംസ്ഥാനങ്ങളിൽ സംഘ്പരിവാർ സംഘടനകൾ ഇതിനകം നിർദയം കൊലപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ കന്നുകാലി തങ്ങളുടെ ഉപജീവനമാർഗമായി കൊണ്ടുപോയിരുന്ന ലക്ഷക്കണക്കിന് ആളുകൾ തൊഴിൽരഹിതരായി മാറിയിരിക്കുകയാണ്. എന്ത് ഭക്ഷിക്കണമെന്ന ഭരണഘടനയിലെ മൗലിക അവകാശംപോലും ബീഫിെൻറ കാര്യത്തിൽ പൗരന്മാർക്ക് നഗ്നമായിതന്നെ നിഷേധിക്കപ്പെടുകയാണ്.
ഏകീകൃത സിവിൽ നിയമം ഇതിനകം നടപ്പാക്കിക്കഴിഞ്ഞിട്ടില്ലെങ്കിലും അതിന് മുന്നോടിയായുള്ള മുത്തലാഖ് നിയമം പാർലമെൻറിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ലോക്സഭ പാസാക്കിയ ഈ ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്ന് ഇതിനകം സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നൽകുന്ന ഭരണഘടനയിലെ ആർട്ടിക്ൾ 370 എടുത്തുകളയണമെന്ന് ബി.ജെ.പി നേതൃത്വം ശക്തമായി ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ജമ്മു-കശ്മീരിലെ പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും അക്കാര്യത്തിൽ ശക്തമായി യോജിച്ച നിലപാട് സ്വീകരിച്ചിരിക്കുന്നതുകൊണ്ടു മാത്രമാണ് ജമ്മു-കശ്മീരിെൻറ പ്രത്യേക അവകാശം എടുത്തുകളയാൻ മോദിസർക്കാറിന് കഴിയാതിരിക്കുന്നത്.
കോൺഗ്രസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായിരുന്ന നരസിംഹറാവുവിെൻറ ഭരണകാലത്താണ് അന്നത്തെ ബി.ജെ.പി പ്രസിഡൻറ് അദ്വാനിയുടെ രഥയാത്രയെ തുടർന്ന് സംഘ്പരിവാർ സംഘം ബാബരി മസ്ജിദ് പൊളിക്കുകയും ഇന്ത്യൻ മതേതരത്വത്തിെൻറ അടിത്തറ തകർക്കുകയും ചെയ്തത്. ബാബരി മസ്ജിദ് പൊളിക്കുന്നതിന് സഹായകമായ നിലപാടാണ് അന്നത്തെ നരസിംഹറാവു സർക്കാർ സ്വീകരിച്ചതെന്ന വ്യാപക ആക്ഷേപം നിലനിൽക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ കോൺഗ്രസിന് കഴിയില്ലെന്ന് വിളിച്ചറിയിക്കുന്ന സംഭവംതന്നെയായിരുന്നു ഇത്. ഇപ്പോൾ സംഘ്പരിവാർ സംഘടനകൾ അയോധ്യയിൽ എന്തുപ്രത്യാഘാതമുണ്ടായാലും രാമക്ഷേത്രം പണിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതിനായി പരസ്യമായി രംഗത്തുണ്ട്.
ഇതിനിടയിലാണ് കേരളത്തെ പിടിച്ചുകുലുക്കിയ ശബരിമല യുവതി പ്രവേശനം കടന്നുവന്നത്. ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുണ്ടായതാണ്. ഈ പരമോന്നത കോടതിവിധിയെ ആദ്യം സഹർഷം സ്വാഗതം ചെയ്ത ബി.ജെ.പിയും ആർ.എസ്.എസും കോൺഗ്രസും മറ്റു പാർട്ടികളും സംഘടനകളും എല്ലാം പെെട്ടന്നുതന്നെ തങ്ങളുടെ നിലപാടു മാറ്റുകയും യുവതി പ്രവേശനത്തിനെതിരായ സമീപനം കൈക്കൊള്ളുകയും ചെയ്തു. പരമോന്നത കോടതിയുടെ വിധിയെ ധിക്കരിക്കുന്നതും ചോദ്യംചെയ്യുന്നതും അതിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുന്നതും ഭരണഘടനയെ വെല്ലുവിളിക്കലാണെന്ന വസ്തുത ഇക്കൂട്ടർ ബോധപൂർവം വിസ്മരിക്കുകയാണ്. ഭരണഘടന അനുവദിച്ചിട്ടുള്ള ലിംഗനീതിയെയും ലിംഗസമത്വത്തെയും അംഗീകരിക്കാൻ ഇവർ തയാറല്ല. ശബരിമലയിലെ തന്ത്രിമാരുടെയും പന്തളം കൊട്ടാരത്തിെൻറയും സവർണ മേധാവിവർഗത്തിെൻറയും അനുസരണയുള്ള അനുചരന്മാരായി കോൺഗ്രസ്-സംഘ്പരിവാർ നേതാക്കൾ മാറിയിരിക്കുന്നു. ആദിവാസി-ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ ഒരു ക്ഷേത്രമാണ് ശബരിമലയെന്ന യാഥാർഥ്യം ഇക്കൂട്ടർ ബോധപൂർവം വിസ്മരിക്കുകയാണ്.
സുപ്രീംകോടതി വിധിയെ ആദ്യംതന്നെ എതിർത്ത എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ അത്ഭുതെപ്പടേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ ഈയൊരു സമീപനം മാത്രമേ ആ സംഘടനക്ക് കൈക്കൊള്ളാൻ കഴിയൂ. എന്നാൽ, സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത കോൺഗ്രസും ബി.ജെ.പിയും എന്തിെൻറ പേരിലാണ് തങ്ങളുടെ നിലപാട് മാറ്റിയതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലഘട്ടം മുതൽ കോൺഗ്രസ് മൃദു ഹിന്ദുപ്രീണന നയമാണ് കൃത്യമായും തുടരുന്നതെന്ന് വളരെ വ്യക്തമാണ്. അവിടെ ബി.ജെ.പി ഉയർത്തിപ്പിടിച്ച ഹിന്ദുത്വ കാർഡ് തന്നെയാണ് ഫലത്തിൽ കോൺഗ്രസും ഉയർത്തിയത്. ഹിന്ദുവിെൻറ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ബി.ജെ.പിയെന്നും അതിന് കോൺഗ്രസ് മെനെക്കടേണ്ടതില്ലെന്നും ബി.ജെ.പി നേതാക്കൾ പ്രസ്താവിച്ചത് ഈയവസരത്തിൽ എടുത്തുപറയേണ്ടതാണ്. ഹിന്ദുക്കളെ സംരക്ഷിക്കാൻ ബി.ജെ.പിയുണ്ടെന്നും അതിന് രണ്ടു പാർട്ടികൾ ആവശ്യമില്ലെന്നുമുള്ള ഈ പ്രസ്താവന രാജ്യമാകെ ശ്രദ്ധിച്ചതാണ്. ഹിന്ദുപ്രീണന സമീപനത്തിന് പകരം ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളെ ആകർഷിക്കാൻ കഴിയുന്ന നിലപാട് കോൺഗ്രസ് അവിടെ കൈക്കൊണ്ടിരുന്നെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആ പാർട്ടിക്ക് കഴിയുമായിരുന്നുവെന്ന വിശ്വസനീയ രാഷ്ട്രീയ വിലയിരുത്തലുകളും ആ ഇലക്ഷനു ശേഷം പുറത്തുവന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഹിന്ദുപ്രീണന നയംതന്നെയാണ് തുടർന്നത്. എല്ലാ നിലയിലും ഹിന്ദുത്വ കാർഡ് രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം കോൺഗ്രസ് ഉയർത്തിപ്പിടിക്കുകയാണ് ഉണ്ടായത്. ബി.എസ്.പി, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ സീറ്റിെൻറ പേരിലല്ല, മറിച്ച് ഈ പാർട്ടികളെ തങ്ങളോടൊപ്പം കൂട്ടിയാൽ സവർണ ഹിന്ദുവിഭാഗത്തിെൻറ വോട്ടുകൾ കുറയുമെന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് കോൺഗ്രസ് മുന്നണിയിൽനിന്ന് ഇക്കൂട്ടരെ മാറ്റിനിർത്തിയതെന്ന ആക്ഷേപവും ഇതിനകം ഉണ്ടായിട്ടുണ്ട്. ഈ പാർട്ടികളെ തങ്ങളോടൊപ്പം കൂട്ടിയിരുന്നെങ്കിൽ ഇതിനെക്കാൾ എത്രയോ മെച്ചപ്പെട്ട വിജയം മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് ഉണ്ടാക്കാൻ കഴിയുമായിരുന്നുവെന്നതും യാഥാർഥ്യമാണ്.
ഏറ്റവും ഒടുവിൽ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിതന്നെ നിർലജ്ജം പരസ്യമായിത്തന്നെ ഹിന്ദുപ്രീണന സമീപനവുമായി രംഗത്തിറങ്ങിയതിെൻറ ചിത്രമാണ് അദ്ദേഹത്തിെൻറ സ്വന്തം നിയോജകമണ്ഡലത്തിൽനിന്നുതന്നെ കാണാൻ കഴിയുന്നത്. ഹിന്ദുത്വവും ക്ഷേത്രങ്ങളുമൊക്കെ തങ്ങളുടെ കുത്തകയാണെന്ന മട്ടിൽ അതുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പിയെ അതേ നാണയത്തിൽ നേരിട്ട് അമേത്തി ലോക്സഭ മണ്ഡലത്തിലെ എല്ലാ പുരാതന ക്ഷേത്രങ്ങളും നവീകരിക്കാൻ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി രംഗത്തിറങ്ങിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതിനുള്ള പ്രവർത്തനം തുടങ്ങാനാണ് അദ്ദേഹത്തിെൻറ നീക്കം.
(സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.