നരേന്ദ്ര മോദി,രാഹുൽ ഗാന്ധി 

യാത്ര തുടരാം, ഇന്ത്യയെ തിരിച്ചുപിടിക്കാൻ

ഇന്ത്യ, ഇന്ത്യയിലേക്ക് മടങ്ങിത്തുടങ്ങിയ ദിവസം എന്നായിരിക്കും 2024 ജൂണ്‍ നാലിനെ ഭാവിയില്‍ ചരിത്രം രേഖപ്പെടുത്തുക. അന്നാണ്, വെറുപ്പിനും വിദ്വേഷത്തിനുമല്ല, സ്‌നേഹത്തിനും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനുമാണ് തങ്ങളുടെ ‘ഗാരന്റി’യെന്ന് ഇന്ത്യന്‍ ജനത ഉറക്കെ പ്രഖ്യാപിച്ചത്. ജനങ്ങള്‍ അവരുടെ ഏറ്റവും വലിയ ജനാധിപത്യാവകാശം പ്രയോഗിച്ചുകൊണ്ടാണ് അത് വിളിച്ചു പറഞ്ഞത്. ‘നാനാത്വത്തില്‍ ഏകത്വം’, ‘വസുധൈവ കുടുംബകം’ എന്നിവയൊക്കെയാണല്ലോ രാജ്യത്തിന്റെ മൂലമന്ത്രങ്ങള്‍. സംസ്‌കാരം, ഭാഷ, മതം, വംശം, വസ്ത്രധാരണം, ഭക്ഷണം എന്നിവ എന്തുതന്നെയായാലും, നമ്മള്‍ സ്‌കൂള്‍ ക്ലാസുകളില്‍ ചൊല്ലിയിരുന്ന പ്രതിജ്ഞയിലെ ആദ്യ വാചകങ്ങള്‍ പോലെ, ‘‘ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്’’ എന്നതാണ് ആ വാക്കുകളുടെ സത്ത.

എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷമായി, കൃത്യമായി പറഞ്ഞാല്‍, 2014 മേയ് 26 മുതല്‍ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരുന്നത് എന്താണ്? ആത്മപ്രശംസക്കും വിദ്വേഷ പ്രവൃത്തികള്‍ക്കും അഹങ്കാര, പരിഹാസ പ്രയോഗങ്ങള്‍ക്കുമപ്പുറം എന്താണുണ്ടായത്? അടിസ്ഥാന ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാനാവാതെ നട്ടംതിരിയുന്ന ഒരു ജനതയെയും തൊഴില്‍രഹിതരായ യുവതയെയും സൃഷ്ടിച്ച് ഇന്ത്യയുടെ അടിസ്ഥാന ഘടനയെ, സാഹോദര്യത്തെ, ആത്മാവിനെത്തന്നെ നഷ്ടപ്പെടുത്തുകയായിരുന്നില്ലേ?

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് അര്‍ഹമായ പ്രതിപക്ഷ നേതൃപദവി നിഷേധിച്ചുകൊണ്ടായിരുന്നു പത്തുവര്‍ഷം മുമ്പ് ഇന്ത്യയെ തകര്‍ത്ത ആ വിധ്വംസക യാത്ര തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭരണകൂടം ജനാധിപത്യത്തിന് എത്ര വില നല്‍കുന്നു എന്ന് തെളിയിച്ച സംഭവമായിരുന്നു ആ പദവി നിഷേധം. ജനാധിപത്യ ധ്വംസനം മാത്രമല്ല, വെറുപ്പും വിദ്വേഷവും കൂടി കലര്‍ന്നതായിരുന്നു ആ നിലപാട്. കശ്മീരിലും മണിപ്പൂരിലും യു.പിയിലും രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ‘മുഖ്യ സേവകന്‍’ വിതച്ച വിപത്തിന്റെ വിത്തിന്റെ ഫലമെടുക്കലാണ് അനുയായികള്‍ നടത്തിയത്.

നോട്ട് അസാധുവാക്കല്‍,സംസ്ഥാനത്തെ വെട്ടിമുറിക്കല്‍,ബുള്‍ഡോസര്‍ രാജ്,ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പേരുമാറ്റി ചരിത്രത്തെ മറക്കല്‍,പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിങ്ങനെ എത്രയെത്ര കൊടുംപാതകങ്ങളാണ് രാജ്യത്തിന് അനുഭവിക്കേണ്ടി വന്നത്. ദേശസ്‌നേഹത്തിലധിഷ്ഠിതമായ സൈനിക സേവനത്തെ ‘അഗ്‌നിവീര്‍’പദ്ധതിയിലൂടെ വികലമാക്കി. ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താന്‍ മനസ്സാണെന്ന് ആക്ഷേപിച്ചാണ് ആ സംസ്ഥാനത്തെ രണ്ടാക്കിയത്.സ്വന്തം രാജ്യത്തിലെ ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അന്യരാജ്യ മനസ്സാണെന്ന് പറയുന്ന ഒരു പ്രധാന മന്ത്രി! ഏറ്റവുമൊടുവില്‍, രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗത്തെ നുഴഞ്ഞുകയറ്റക്കാരെന്നുപോലും അധിക്ഷേപിച്ചു വിശ്വഗുരുവെന്ന് സ്വയം പുകഴ്ത്തി നടക്കുന്ന നരേന്ദ്ര മോദി. മോദി ഈ പരാമര്‍ശം നടത്തിയ രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ബി.ജെ.പി സ്ഥാനാർഥി തോറ്റത് രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ്. നരേന്ദ്ര മോദി പ്രചാരണം നടത്തിയ 164 മണ്ഡലങ്ങളില്‍ 77ലും എന്‍.ഡി.എ പരാജയപ്പെടുകയായിരുന്നു.

ഏകഛത്രാധിപതിയായി പത്ത് കൊല്ലം തോന്നുന്നതെല്ലാം ചെയ്ത് രാജ്യം ഭരിച്ച നരേന്ദ്ര മോദി സ്വന്തമായി കേവല ഭൂരിപക്ഷം പോലും നേടാനാവാതെ, സഖ്യകക്ഷികളുടെ പിന്തുണയാൽ ഭരിക്കാന്‍ തയാറാവുന്നു. എന്‍.ഡി.എ വിട്ടിറങ്ങിപ്പോയ തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും നരേന്ദ്ര മോദി ബിഹാറില്‍ കയറരുതെന്ന് മുമ്പ് പറഞ്ഞ ജനതാദള്‍-യു നേതാവ് നിതീഷ് കുമാറിന്റെയും കരുണാകടാക്ഷത്തിലാണ് മോദിയുടെ മൂന്നാം ഊഴം. രാജ്യത്തിന്റെ ഐക്യം,അഭിമാനം,അന്തസ്സ്,അഭിവൃദ്ധി ഇവയൊക്കെ നഷ്ടപ്പെടുത്തിയ ഒരു ഭരണാധികാരിയോട് ഇങ്ങനെയല്ലാതെ ഒരു ജനത എങ്ങനെയാണ് കണക്കു ചോദിക്കുക.

ഇങ്ങനെ ഒരാള്‍ രാജ്യത്തെ മുച്ചൂടും മുടിച്ച് മുന്നേറിയപ്പോള്‍, അതിനെതിരെ ഒരു നനുത്ത കാറ്റുപോലെ വന്ന്,കൊടുങ്കാറ്റായി മാറുകയായിരുന്നു രാഹുല്‍ ഗാന്ധി എന്ന മനുഷ്യന്‍. ഒരു പക്ഷേ, ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം അപഹസിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിപോലും ഒരു രാഷ്ട്രീയ മര്യാദയുമില്ലാതെ,അദ്ദേഹത്തെ പരിഹസിച്ചു, കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പീഡിപ്പിച്ചത് മതിയാവാതെ അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം വരെ റദ്ദാക്കിച്ചു മോദി സര്‍ക്കാര്‍. എന്നാല്‍, ഇന്ത്യക്കുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം അചഞ്ചലനായി നിന്നു. 136 ദിവസം 14 സംസ്ഥാനങ്ങളിലൂടെ നാലായിരത്തിലേറെ കിലോമീറ്റര്‍ നടന്ന് ജനങ്ങളിലേക്കിറങ്ങി. മണിപ്പൂരില്‍, ഹാഥറസില്‍, കശ്മീരില്‍, ഹരിയാനയില്‍ അങ്ങനെ എവിടെയും ആശ്വാസ സാന്നിധ്യമായി അദ്ദേഹം ഓടിയെത്തി. ഭരണകൂടത്തിന്റെ എല്ലാ പ്രതിലോമ തീരുമാനങ്ങളെയും അക്ഷോഭ്യനായി നേരിട്ടു. കര്‍ഷക സമരത്തില്‍ അവരോടൊപ്പവും കോവിഡില്‍ പ്രതിസന്ധിയിലായ പാവപ്പെട്ട മനുഷ്യര്‍ക്കൊപ്പവും നിലകൊണ്ടു.

‘ഇൻഡ്യ’ സഖ്യത്തിന് രൂപം നല്‍കുന്നതിലെ ചാലക ശക്തിയായി നിലകൊണ്ടതും മറ്റാരുമായിരുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ എല്ലാ അധികാര ആഗ്രഹങ്ങളും ജനങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ച് ഇത്രയധികം വിട്ടുവീഴ്ചകള്‍ക്ക് തയാറായ മറ്റൊരു ചരിത്രം വേറെയുണ്ടാവില്ല. ആ സഹനത്തിന്, മനുഷ്യര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് ജനത നല്‍കിയ ഗാരന്റിയാണ് ‘ഇൻഡ്യ’ സഖ്യത്തിന്റെ കുതിപ്പ്.

അധികാരത്തിലേറാനാവാത്തത് പരാജയമാണെങ്കില്‍, ഇപ്പോഴത്തെ പരാജയം വിജയത്തോളം തന്നെ തിളക്കമുള്ളതാണ്. രാജ്യം കൂരിരുട്ടിലേക്ക് പോകുമെന്ന ആശങ്കയിലായ ഒരു ജനതക്ക് പുതിയ ആകാശവും പുതിയ ഭൂമിയും കാട്ടിക്കൊടുക്കുന്ന വെളിച്ചമാണത്. അധികാരത്തിലേറുക എന്നതിനേക്കാള്‍ രാജ്യത്തെ അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുക എന്നതായിരുന്നു ‘ഇൻഡ്യ’ സഖ്യത്തിന്റെ ലക്ഷ്യം. ‘അസതോ മാ സദ്ഗമയ, തമസോ മാ ജ്യോതിര്‍ഗമയ’ (അസത്യത്തില്‍നിന്ന് സത്യത്തിലേക്കും, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും നയിക്കേണമേ) എന്നത് തന്നെയാണ് നമ്മുടെ പ്രാര്‍ഥന.

ലക്ഷ്യത്തിലേക്ക് ദൂരം ഇനിയുമുണ്ട്. ഇപ്പോള്‍ കിട്ടിയ വെളിച്ചത്തിലൂടെ ആ യാത്ര തുടരുക തന്നെയാണ്. ഇന്ത്യയെ പൂർണമായും തിരിച്ചുപിടിച്ചും ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചും വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറന്ന്, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ഇന്ത്യ മാറുക തന്നെ ചെയ്യും.


Tags:    
News Summary - Lok sabha election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.