എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ ദർശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം നാലുമാസം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ യുവതികൾ ദർശനം നടത്തി. ഡിസംബർ 24ന് ദർശനം നടത്താനെത്തി മരക്കൂട്ടം വരെ കയറി സന്നിധാനത്തു നിന്ന് ഒരു കിലോമീറ്റർ അകലെ വെച്ച് പൊലീസ് നിർബന്ധിച്ച് തിരിച്ചിറക്കിയ കനക ദുർഗയും ബിന്ദുവുമാണ് ഇത്തവണ പ്രതിഷേധക്കാർ ഉണരുംമുമ്പ് ശബരിമല ദർശനം പൂർത്തിയാക്കിയത്.
യുവതീ പ്രവേശനം അനുവദിച്ച് വിധി വന്ന ശേഷം നിരവധി സ്ത്രീകൾ മലകയാറാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. സ്ത്രീകളെ കയറ്റി മുകളിലെത്തിച്ച് അനുനയിപ്പിച്ച് തിരിച്ചിറക്കുകയായിരുന്നു ഇക്കാലങ്ങളിലത്രയും പൊലീസിെൻറ ജോലി.
തുലാമാസ പൂജക്ക് നട തുറന്നപ്പോൾ ആന്ധ്ര സ്വദേശിയാണ് മലകയറാൻ ആദ്യം ശ്രമം നടത്തിയത്. പിറകെ വന്ന വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയും ശക്തമായ പ്രതിഷേധവും കൈയേറ്റ ശ്രമവുമുണ്ടായി. തുടർന്ന് ഭക്തരെന്ന പേരിൽ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ പമ്പ മുതൽ സന്നിധാനം നടപ്പന്തൽ വരെ തമ്പടിക്കുകയും ശരണം വിളി മുദ്രാവാക്യമാക്കുകയും ചെയ്തു. ഹിന്ദുത്വ നേതാക്കൾ ഉൗഴമിട്ട് ശബരിമലയിലെത്തി പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്തു. ശബരിമല കയറാൻ ശ്രമിക്കുന്ന സ്ത്രീകൾക്കെതിരെ പ്രതിഷേധം കനത്തു. പലർക്കും 50 വയസ് കഴിഞ്ഞില്ലെന്ന് തെറ്റിദ്ധരിച്ചും ബലം പ്രയോഗിച്ച് പ്രായപരിശോധന നടത്തിയും പ്രതിഷേധം അരങ്ങേറി.
ശബരിമലയുടെ വലിയ നടപ്പന്തലും സന്നിധാനവും വരെ പ്രതിഷേധത്തിന് അരങ്ങായി. അധികമാരും ദർശനത്തിന് എത്താത്ത ചിത്തിര ആട്ട വിശേഷ പൂജ സമയത്തുപോലും ലക്ഷക്കണക്കിന് പേർ ശബരിമലയിൽ എത്തി. ബി.ജെ.പി -ആർ.എസ്.എസ് നേതൃത്വത്തിൽ പ്രതിഷേധത്തിന് വേണ്ടി ആളുകളെ ഇറക്കിയതായിരുന്നു ‘ഭക്തജന’ങ്ങളുടെ വർധനവ് പിന്നിൽ. രാവും പകലും ശരണംവിളി പ്രതിഷേധം ശക്തമായതോടെ പൊലീസ് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതിനിടെ, ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമ പ്രവർത്തക കവിതയും വലിയ നടപ്പന്തൽ വരെയെത്തി. ഇവർക്ക് ഐ.ജി ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ സംരക്ഷണം ഒരുക്കിയ പൊലീസ്, ജാക്കറ്റ് ധരിപ്പിച്ച് വൻ സന്നാഹത്തോടെയാണ് പതിനെട്ടാം പടിക്ക് താഴെ വരെ എത്തിച്ചത്. വലിയ പ്രതിഷേധങ്ങളൊന്നും നേരിടാതെ പതിനെട്ടാംപടിക്ക് താഴെ വരെ എത്തിയെങ്കിലും അവിടെ കീഴ്ശാന്തിമാരും ക്ഷേത്രം ജീവനക്കാരും ശരണം വിളിച്ചു പ്രതിഷേധിച്ചു. സ്ത്രീകൾ കയറിയാൽ നടയടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചു. വലിയ നടപ്പന്തൽ പ്രതിഷേധ ഭൂമിയായതിനെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചിറക്കി.
ഇതോടെ പ്രതിഷേധം ശക്തിയേറി. രാഹുൽ ഇൗശ്വർ, െക. സുരേന്ദ്രൻ, കെ.പി ശശികല എന്നിവർ ഇൗ സമയത്ത് നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിൽ കയറാൻ ശ്രമിച്ചത് വഴി മൂവരും അറസ്റ്റിലായി. മലകയറാൻ ശ്രമിച്ച ആന്ധ്രാ സ്വദേശികളായ നവോദയാമ്മ, കൃപാവതി എന്നിവരെ മരക്കൂട്ടത്തുവെച്ച് പൊലീസ് തിരിച്ചയച്ചു. മേരി സ്വീറ്റി എന്ന യുവതിയും മലകയറാനെത്തി തിരികെ പോയി.
രേശ്മ നിശാന്തും കൂട്ടരും മലകയറാനാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകുന്നില്ലെന്ന് സംഘം വാർത്താസമ്മേളനം വിളിച്ച് അറിയിച്ചു. പ്രതിഷേധം അവസാനിച്ച ശേഷം മാത്രമേ മലകയറൂവെന്നും അതുവരെ വ്രതം തുടരുമെന്നും സംഘം അറിയിച്ചു. വാർത്താസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ സംഘത്തിനു നേരെ വീണ്ടും പ്രതിഷേധമുണ്ടായി. ശബരിമല ദർശനത്തിന് തുനിഞ്ഞ അധ്യാപിക ബിന്ദു കല്യാണിയും പ്രതിഷേധത്തിന് പാത്രമായി. സ്കൂളിൽ കുട്ടികളടക്കം ശരണം വിളിച്ചു ബിന്ദുവിനെതിരെ പ്രതിഷേധിച്ചു.
പിന്നീട് മണ്ഡലകാലം ആരംഭിച്ചപ്പോൾ ദർശനം നടത്താൻ എത്തിയ തൃപ്തി ദേശായിയെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ പ്രതിഷേധക്കാർ തടഞ്ഞു. ശേഷം യുവതികളാരും ശബരിമല കയറാൻ മുന്നിട്ടു വന്നില്ല. ശബരിമലയിൽ പ്രതിഷേധം പാടിെല്ലന്ന് ഹൈകോടതിയും വിധിച്ചു. പിന്നീട് ഡിസംബർ 20ന് തമിഴ് നാട്ടിൽ നിന്നുള്ള സ്ത്രീ കൂട്ടായ്മയായ മനിതി സംഘമാണ് പ്രധാനമായും ശബരിമല കയറാനെത്തിയത്. എന്തുവന്നാലും കയറുമെന്ന് പറഞ്ഞെത്തിയ സംഘത്തിന് പമ്പയിൽ വെച്ച് പ്രതിഷേധം നേരിടേണ്ടി വന്നു.
ആദ്യം പത്തോ ഇരുപതോ പേർ മാത്രമുണ്ടായിരുന്ന പ്രതിഷേധക്കാർ ഇരുനൂറാകും വരെ കാത്തിരുന്ന ശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. 500 മീറ്റർ മാത്രം മുന്നോട്ടു പോയ സംഘത്തിനു നേരെ വൻ സംഘം പ്രതിഷേധക്കാർ ഒാടിയടുത്തു. തുടർന്ന് പൊലീസ് മനിതി സംഘത്തോട് തിരിച്ചോടാൻ പറഞ്ഞു. പമ്പയിലേക്ക് തിരിച്ചോടിയ സംഘത്തെ ഉടനടി പൊലീസ് താഴെയിറക്കി. ഇവർക്ക് പിറകെ എരുമേലയിൽ എത്തിയ ആദിവാസി ആക്ടിവിസ്റ്റ് അമ്മിണിയെ പൊലീസ് അവിടെ നിന്നു തന്നെ തിരിച്ചയച്ചു.
ഡിസംബർ 24ന് കനക ദുർഗയും ബിന്ദുവും മലകയറി. ആരും അറിയാതെ കയറിയ യുവതികൾക്ക് അപ്പാച്ചിമേട്ടിൽ നിന്നാണ് ആദ്യം പ്രതിഷേധം നേരിട്ടത്. പ്രതിഷേധക്കാെര പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് മുന്നോട്ടു പോയ സംഘം മരക്കൂട്ടം കഴിഞ്ഞതോെട ശക്തമായ പ്രതിഷേധം നേരിട്ടു. ഇരുവരെയും അനുനയിപ്പിച്ച് തിരിച്ചറിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടർന്ന് പൊലീസ് അനുനയ ശ്രമം ആരംഭിച്ചു.
കനകദുർഗക്ക് ശാരീരിക അസ്വാസഥ്യമാണെന്ന് ആരോപിച്ച് പൊലീസ് അവരെ എടുത്ത് വാഹനത്തിൽ കയറ്റി തിരിച്ചിറക്കി. എന്നാൽ, ആർക്കും ശാരീരിക പ്രശ്നങ്ങളില്ലെന്നും പൊലീസ് കബളിപ്പിക്കുകയാണെന്നും എല്ലാവരോടും ഇതുതന്നെയാണ് ചെയ്യുന്നതെന്നും ബിന്ദു ആരോപിച്ചു. ബിന്ദുവിനെയും പൊലീസ് നിർബന്ധിച്ച് ഇറക്കി. എന്നാൽ തിരിച്ച് വരുെമന്ന് പറഞ്ഞായിരുന്നു ഇരുവരും മടങ്ങിയത്.
ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്നുവെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ യുവതികൾ സമീപിക്കുേമ്പാൾ മുതൽ മാധ്യമങ്ങളും ഇവർക്ക് പിറകെ കൂടി. യുവതികൾ എരുമേലിയിൽ എത്തുേമ്പാൾ മുതൽ പിറകെ കൂടുന്ന മാധ്യമങ്ങൾ ഒാരോ ചലനങ്ങളും തത്സമയം ഒപ്പിയെടുത്ത് പ്രതിഷേധക്കാരെ സഹായിച്ചു. ഒടുവിൽ മാധ്യമങ്ങളെ അറിയിക്കാതെ ബുധനാഴ്ച പുലർച്ചെ മലകയറിയ യുവതികളാണ് ശബരിമലയിൽ ദർശനം നടത്തി ലക്ഷ്യം കണ്ടത്.
ഇന്നലെ ചെയ്േതാരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമെന്നാണല്ലോ. ആചാരലംഘനത്തിെൻറ പേരും പറഞ്ഞ് ശബരിമലയിൽ പേക്കൂത്തു നടത്തുന്നവർ അറിയുക, ആചാരങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതാണ്. മാറ്റാനാകാത്ത ആചാരങ്ങൾ സമൂഹത്തെ അപരിഷ്കൃതമാക്കുകയേയുള്ളൂ. ഇത് നല്ലൊരു തുടക്കമാകെട്ട, ശുദ്ധിക്രിയകൾ ചെയ്ത് അവർ തൃപ്തി അടയെട്ട, ഇനിയും ഇനിയും യുവതികൾ മലകയറെട്ട...പ്രതിഷേധക്കാരുടെ മനസിലും ശുദ്ധിക്രിയ നടക്കെട്ട...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.