തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ പാർട്ടിയും സംഘ്പരിവാർ സംഘടനകളും നടത്തിയ സമരത്തിെൻറ ശക്തി ചോർന്നെന്ന് ബി.ജെ.പിയിൽ വിമർശനം. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണിത്. അറസ്റ്റ് വരിക്കാൻ നേതാക്കൾക്ക് ധൈര്യമില്ലാത്തതാണ് കാരണം. ശബരിമല ഇപ്പോൾ പൊലീസ് വരുതിയിലാണെന്നും ഗ്രൂപ് ഭേദമന്യേ വിമർശനമുയർന്നു.
ശബരിമല വിഷയം ലോക്സഭ െതരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകണമെന്ന ദേശീയനേതൃത്വത്തിെൻറ നിർദേശം നടപ്പാക്കാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്ന് ഒരുവിഭാഗം സമ്മതിക്കുന്നു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നിരവധി കേസുകളിൽ കുടുക്കിയിട്ടും കാര്യമായ പ്രതിഷേധിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. ക്ലിഫ്ഹൗസ് മാർച്ച് പ്രതീക്ഷിച്ച വിജയം കണ്ടതുമില്ല. നേതാവിനെ അറസ്റ്റ് ചെയ്തിട്ടും നിഷ്ക്രിയരായിരിക്കുന്ന നേതൃത്വത്തെ വിശ്വസിച്ച് എങ്ങനെ രംഗത്തിറങ്ങുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
ശബരിമല പ്രതിഷേധം നിലയ്ക്കലിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. സംഘർഷത്തിന് ആഹ്വാനം ചെയ്തതിെൻറ പേരിൽ സംസ്ഥാന പ്രസിഡൻറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ചിലർ ആരോപിക്കുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പി പിന്നാക്കംപോകുകയും യു.ഡി.എഫ് േനട്ടമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നെന്ന വിലയിരുത്തലുമുണ്ട്. നിയമസഭ സമ്മേളനം തുടങ്ങിയ സാഹചര്യത്തിൽ ഇൗ വിഷയം കോൺഗ്രസ്-സി.പി.എം പോരായി മാറാം. ആ സാഹചര്യത്തെ അതിജീവിക്കാൻ പുതിയ തന്ത്രം മെനയണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.