ചെന്നൈ: എം. ഷൺമുഖത്തെയും അഭിഭാഷകനായ ബി. വിൽസണിനേയും രാജ്യസഭാ സ്ഥാനാർഥികളായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നാമനിർദേശം ചെയ്തു. ഡി.എം.കെയുടെ തൊഴിലാളി വിഭാഗമായ ലേബർ പ്രൊഗ്രസീവ് ഫ്രണ്ടിൻെറ(എൽ.പി.എഫ്) ജനറൽ സെക്രട്ടറിയാണ് എം. ഷൺമുഖം.
നേരത്തെയുള്ള കരാർ പ്രകാരം ഒരു സീറ്റ് മരുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകത്തിന്(എം.ഡി.എം.കെ) നീക്കി വെച്ചതായി സ്റ്റാലിൻ പറഞ്ഞു. ജൂലൈ 18നാണ് തമിഴ്നാട്ടിൽ രാജ്യസഭ തെരഞ്ഞെടുപ്പ്. 234 അംഗ സംസ്ഥാന നിയമ സഭയിൽ എ.ഐ.ഡി.എം.കെക്ക് സ്പീക്കർ ഉൾപ്പെടെ 123 അംഗങ്ങളും ഡി.എം.കെക്ക് 100 അംഗങ്ങളും കോൺഗ്രസിന് ഏഴും മുസ്ലിം ലീഗിനും ഒരു സ്വതന്ത്രനും രണ്ട് സീറ്റുകൾ വീതവുമാണുള്ളത്.
എ.ഐ.ഡി.എം.കെ യുടെ വി. മൈത്രേയൻ, കെ.ആർ. അർജ്ജുനൻ, ടി. രതിനവേൽ, ആർ. ലക്ഷ്മണൻ, ഡി.എം.കെയുടെ കനിമൊഴി, സി.ഐയുടെ ഡി. രാജ എന്നിവരുടെ രാജ്യസഭാ കാലാവധി ഈ മാസത്തോടെ അവസാനിക്കും. ഡി.എം.കെ നേതാവ് കനിമൊഴി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ നിന്ന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.