കോഴിക്കോട്: ശബരിമല കർമസമിതിയും സംഘ്പരിവാർ സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താലി ലെ അക്രമങ്ങളിൽ പ്രവർത്തകർ കൂട്ടത്തോടെ പൊലീസ് പിടിയിലായിട്ടും ശക്തമായി പ്രതികര ിക്കാൻ പോലും സാധിക്കാത്ത നേതൃത്വത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ. ആഹ്വാനം ചെയ്ത നേതാക ്കൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻപോലും തയാറാകാതെ പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പ്രവർത്തകരുടെ പരാതി.
പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കല്ലാതെ എത്രപേർ കസ്റ്റഡിയിലുണ്ടെന്ന വിവരം പോലും നേതൃത്വത്തിന് ശേഖരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് മറ്റൊരു പ്രധാന ആരോപണം. സംഘ്പരിവാർ അനുകൂലികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇനിമുതൽ പ്രവർത്തനങ്ങൾക്ക് വിളിക്കണ്ട എന്നു പറഞ്ഞുള്ള സന്ദേശങ്ങൾവരെ ഗ്രൂപുകളിൽ വരുന്നുണ്ട്. അറസ്റ്റിലായവരുടെ ജാമ്യത്തിെൻറ കാര്യത്തിലും നേതൃത്വം നിസ്സംഗത പുലർത്തുകയാണെന്നും ആരോപണമുണ്ട്.
ഹർത്താലിനുശേഷം ശബരിമല കർമസമിതിയുടേതായ ചില പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ഇതിന് ബി.ജെ.പി സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്നും ആർ.എസ്.എസിനും അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കാര്യങ്ങൾ പൊതുമധ്യത്തിലെത്തിയാൽ ഉണ്ടാവുന്ന പ്രത്യാഘാതം ഓർമിപ്പിച്ചാണ് പലഭാഗത്തും പരസ്യപ്രതികരണങ്ങളെ പ്രാദേശിക നേതൃത്വങ്ങൾ പിടിച്ചുനിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.