ഷഹീൻ അഫ്രീദിക്ക് സ്വർണത്തിൽ പൊതിഞ്ഞ ആപ്പിൾ ഫോൺ സമ്മാനം; സഹതാരത്തിന് കണ്ണുകടി! അതൃപ്തി പരസ്യമാക്കി -വിഡിയോ

ഷഹീൻ അഫ്രീദിക്ക് സ്വർണത്തിൽ പൊതിഞ്ഞ ആപ്പിൾ ഫോൺ സമ്മാനം; സഹതാരത്തിന് കണ്ണുകടി! അതൃപ്തി പരസ്യമാക്കി -വിഡിയോ

ഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് ടീം നൽകുന്ന സമ്മാനങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ട്രോളുകളായിരുന്നു.

ഹെയർ ഡ്രയറും ട്രിമ്മറും കറാച്ചി കിങ്സ് താരങ്ങൾക്ക് സമ്മാനമായി നൽകിയതാണ് ട്രോളുകൾക്ക് കാരണമായത്. ആദ്യ മത്സരത്തിൽ 43 പന്തിൽ 101 റൺസ് നേടി കറാച്ചിയെ വിജയത്തിലെത്തിച്ച ഇംഗ്ലീഷ് താരം ജെയിംസ് വിൻസനാണ് ഹെയർ ഡ്രയർ സമ്മാനമായി നൽകിയത്. ഇതിന്‍റ വിഡിയോ ടീമിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. ഹെയർ ഡ്രയർ സമ്മാനമായി നൽകിയതിനെ ട്രോളി ഒട്ടേറെ ആരാധകരനാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

ഹസ്സൻ അലിക്കാണ് ട്രിമ്മർ സമ്മാനിച്ചത്. ലാഹോർ ഖലന്ദർസ് ടീം അവരുടെ നായകൻ ഷഹീൻ ഷാ അഫ്രീദിക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ പി.എസ്.എല്ലിലെ പുതിയ ചർച്ച. ഏവരെയും ഞെട്ടിച്ച് 24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ആപ്പിൾ ഐഫോൺ 16 പ്രോ മൊബൈൽ ഫോണാണ് നൽകിയത്. ഫോൺ സമ്മാനിക്കുന്നതിന്‍റെ വിഡിയോ ടീം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ആദ്യം നൽകിയ ബോക്സ് ഷഹീൻ തുറന്നെങ്കിൽ അതിൽ ഒന്നുമില്ലായിരുന്നു. പിന്നാലെയാണ് മറ്റൊരു ബോക്സിൽ സ്വർണത്തിൽ പൊതിഞ്ഞ ഫോൺ താരത്തിന് കൈമാറുന്നത്.

ബോക്സ് തുറന്നുനോക്കിയ താരം ആപ്പിൾ ഫോൺ കണ്ടതും ആശ്ചര്യം പ്രകടിപ്പിക്കുന്നത് വിഡിയോയിൽ കാണാനാകും. ‘വലിയ സമ്മാനം’ എന്നു പറഞ്ഞാണ് താരം ഗ്രൗണ്ടിൽനിന്ന് മടങ്ങുന്നത്. ഇതിനിടെയാണ് സഹതാരം ഹാരിസ് റൗഫ് തന്‍റെ നീരസം പ്രകടിപ്പിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞാണ് ഹാരിസ് തന്‍റെ അതൃപ്തി പരസ്യമാക്കുന്നത്.

പി.എസ്.എൽ പോയന്‍റ് പട്ടികയിൽ നിലവിൽ ലാഹോർ ഖലന്ദർസ് രണ്ടാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽനിന്ന് നാലു പോയന്‍റ്. നാലു മത്സരങ്ങളും ജയിച്ച ഇസ്ലാമാബാദ് യുനൈറ്റഡാണ് ഒന്നാമത്. സീസണിൽ ഷഹീൻ അഞ്ചു വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ്.

Tags:    
News Summary - Haris Rauf fumes as PSL team gifts Shaheen Shah Afridi 24k gold-plated iPhone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.