ബാറ്റിങ് മറന്ന് ഇന്ത്യ; മൂന്നാം ട്വന്‍റി20യിൽ ഇംഗ്ലണ്ടിന് 26 റൺസ് ജയം

ബാറ്റിങ് മറന്ന് ഇന്ത്യ; മൂന്നാം ട്വന്‍റി20യിൽ ഇംഗ്ലണ്ടിന് 26 റൺസ് ജയം

രാജ്കോട്ട്: മൂന്നാം മത്സരവും ജയിച്ച് ട്വന്‍റി20 പരമ്പര സ്വന്തമാക്കാമെന്ന അമിത പ്രതീക്ഷയിൽ ഇറങ്ങിയ സൂര്യകുമാറിനും സംഘത്തിനും 26 റൺസിന്‍റെ തോൽവി.  172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171. ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 145.

തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 35 പന്തിൽ 40 റൺസെടുത്താണ് താരം പുറത്തായത്. മറ്റു താരങ്ങൾക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല.

സഞ്ജു സാംസൺ (ആറു പന്തിൽ മൂന്ന്), അഭിഷേക് ശർമ (14 പന്തിൽ 24), നായകൻ സൂര്യകുമാർ യാദവ് (ഏഴു പന്തിൽ 14), തിലക് വർമ (14 പന്തിൽ 18), വാഷിങ്ടൺ സുന്ദർ (15 പന്തിൽ ആറ്), അക്സർ പട്ടേൽ (16 പന്തിൽ 15), ധ്രുവ് ജുറേൽ (നാലു പന്തിൽ രണ്ട്), മുഹമ്മദ് ഷമി (നാലു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റൺസുമായി രവി ബിഷ്ണോയിയും ഒരു റണ്ണുമായി വരുൺ ചക്രവർത്തിയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജെയ്മി ഓവർടൻ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചറും ബ്രൈഡൻ കാർസും രണ്ടു വിക്കറ്റ് വീതവും മാർക്ക് വുഡ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

അർധ സെഞ്ച്വറി നേടിയ ബെൻ ഡ‍ക്കറ്റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 28 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം 51 റൺസെടുത്താണ് താരം പുറത്തായത്. 24 പന്തിൽ 43 റൺസെടുത്ത ലിയാം ലിവിങ്സറ്റണും ഭേദപ്പെട്ട പ്രകടനം നടത്തി. നായകൻ ജോസ് ബട്‍ലർ (22 പന്തിൽ 24), ഫിൽ സാൾട്ട് (ഏഴു പന്തിൽ അഞ്ച്), ഹാരി ബ്രൂക്ക് (പത്ത് പന്തിൽ എട്ട്), ജെയ്മി സ്മിത്ത് (നാലു പന്തിൽ ആറ്), ജെയ്മി ഓവർടൻ (പൂജ്യം), ബ്രൈഡൻ കാഴ്സ് (നാലു പന്തിൽ മൂന്ന്), ജോഫ്ര ആർച്ചർ (പൂജ്യം) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ.

ഒമ്പത് പന്തിൽ 10 റൺസുമായി ആദിൽ റഷീദും പത്ത് പന്തിൽ പത്ത് റൺസുമായി മാർക്ക് വുഡും പുറത്താകാതെ നിന്നു. നാലു ഓവറിൽ 24 റൺസ് വഴങ്ങിയാണ് താരത്തിന്‍റെ അഞ്ചു വിക്കറ്റ് നേട്ടം. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും രവി ബിഷ്ണോയി, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 14 മാസത്തെ ഇടവേളക്കുശേഷം പേസർ മുഹമ്മദ് ഷമി ആദ്യമായി ഇന്ത്യക്കായി കളിക്കാനിറങ്ങിയെങ്കിലും താളം കണ്ടെത്തിയില്ല. മൂന്നു ഓവറിൽ 25 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. അർഷ്ദീപ് സിങ്ങിന് പകരക്കാരനായാണ് താരം പ്ലെയിങ് ഇലവനിലെത്തിയത്.

Tags:    
News Summary - India vs England T20I: India Slump To 26-Run Loss vs England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.