കൊൽകത്ത: ഐ.പി.എല്ലിൽ കൊൽകത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 201 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽകത്ത നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. 29 പന്തിൽ 60 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത തകർച്ചയോടെയാണ് തുടങ്ങിയത്. ഓപണർമാരായ ക്വിൻഡൻ ഡികോക്കും (1), സുനിൽ നരേനും (7) നിലയുറപ്പിക്കും മുൻപെ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ നായകൻ അജിങ്ക്യ രഹാനെയും ആൻക്രിഷ് രഘുവംഷിയും ചേർന്ന് കരകയറ്റുകയായിരുന്നു.
27 പന്തിൽ നാല് സിക്സും ഒരു ഫോറും സഹിതം 38 റൺസെടുത്താണ് രഹാനെ മടങ്ങിയത്. തുടർന്നെത്തിയ വെങ്കിടേഷ് അയ്യർ രഘുവംഷിക്ക് ഉറച്ച പിന്തുണ നൽകി. 32 പന്തിൽ രണ്ട് സിക്സും അഞ്ചു ഫോറുമുൾപ്പെടെ 50 റൺസെടുത്ത് രഘുവംഷി മടങ്ങിയതോടെ റിങ്കു സിങ്ങിനെ കൂട്ടുനിർത്തി വെങ്കിടേഷ് അയ്യർ തകർത്തടിച്ചു. 29 പന്തിൽ മൂന്ന് സിക്സും ഏഴു ഫോറും ഉൾപ്പെടെ 60 റൺസെടുത്താണ് അയ്യർ അവസാന ഓവറിലാണ് മടങ്ങിയത്. 17 പന്തിൽ 32 റൺസെടുത്ത റിങ്കു സിങ് പുറത്താകാതെ നിന്നു.
സൺറൈസേഴ്സിന് വേണ്ടി മുഹമ്മദ് ഷമി, പാറ്റ് കമിൻസ്, സീഷാൻ അൻസാരി, ഹർഷൽ പട്ടേൽ, കാമിന്ദു മെൻഡിസ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.