വെറ്ററൻ താരം എം.എസ്. ധോണി നായകനായി തിരിച്ചെത്തിയിട്ടും ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് രക്ഷയില്ല! സീസണിലെ ഏറ്റവും ചെറിയ സ്കോർ കുറിച്ച മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 103 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 10.1 ഓവറിൽ ലക്ഷ്യത്തിലെത്തി.
വമ്പൻ പരാജയത്തിന് ശേഷം തോൽവിയെ കുറിച്ച് സംസാരിക്കുകയാണ് എം.എസ്. ധോണി. 'കഴിഞ്ഞ കുറച്ച് രാത്രികൾ ഞങ്ങളുടേത് അല്ലായിരുന്നു, ഞങ്ങള്‍ക്കു മതിയായ റണ്‍സ് നേടാൻ സാധിച്ചില്ല. വെല്ലുവിളികൾ എപ്പോഴുമുണ്ട്. അത് സ്വീകരിച്ച് വേണം കളത്തിലിറങ്ങാൻ.
ചെപ്പോക്ക് ഇടക്കൊക്കെ അങ്ങനെയാണ്, എന്നാൽ രണ്ടാം ഇന്നിങ്സിൽ ഞങ്ങൾ പന്ത് ചെയ്യാൻ ആരംഭിച്ചപ്പോൾ പന്ത് സ്പിൻ സ്റ്റോപ്പ് ചെയ്തു. ഇന്ന് ഒന്നാം ഇന്നിങ്സിലാണ് പന്ത് സ്പിൻ ചെയ്തത്.തുടർച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ സമ്മര്‍ദം കൂടും, നിലവാരമേറിയ സ്പിന്നര്‍മാർക്കെതിരെ കളിക്കുമ്പോൾ ബുദ്ധിമുട്ട് കൂടും. ഞങ്ങള്‍ക്ക് കൂട്ടുകെട്ടുകള്‍ ഒന്നും സൃഷ്ടിക്കാൻ സാധിച്ചില്ല. കൂടുതല്‍ കൂട്ടുകെട്ടുകളും ലക്ഷ്യബോധവുമുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾക്ക് മികച്ചതായേനെ," മത്സരം ശേഷം ധോണി പറഞ്ഞു.
പിച്ചിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്നും. ചെന്നൈ സൂപ്പർ കിങ്സിന് മികച്ച ഓപണർമാരുണ്ട്. ഓപണർമാർ കുറച്ച് ബൗണ്ടറികൾ നേടിയാൽ സ്കോർ മുന്നോട്ട് പോകും. എന്നാൽ പവർപ്ലേയിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ മധ്യനിര ബാറ്റർമാർ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും ധോണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.