മുംബൈ: ആരാധകരെ ഏറെ വേശത്തിലാക്കി വിരാട് കോഹ്‌ലിയുടെ പുതിയ പ്രഖ്യാപനം. 2027ലെ ലോകകപ്പ് നേടുകയെന്നതാണ് ലക്ഷ്യമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാർ ബാറ്റ്സ്മാൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന 2027 ലെ ലോകകപ്പ് ഉയർത്തുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് കോഹ്‌ലി പറഞ്ഞു. 2024 ൽ ഏറ്റവും ചെറിയ ഫോർമാറ്റിൽ നിന്നും വിരമിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രമേ കളിക്കൂ.
നിലവിൽ ഐ.പി.എലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കുന്ന കോഹ്‌ലി മുംബൈയിലെ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോളാണ് 2027ലെ ഏകദിന ലോകകപ്പ് കളിക്കുമെന്ന് പ്രഖ്യാപിച്ചത്. കരിയറിലെ അടുത്ത പ്രധാന നീക്കമെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.
2011 ലെ ഏകദിന ലോകകപ്പ്, 2013 ലും 2025 ലും ചാമ്പ്യൻസ് ട്രോഫി, 2024 ടി20 ലോകകപ്പ് എന്നിവ കോഹ്‌ലിയുടെ ശ്രദ്ധേയമായ കരിയർ നേട്ടങ്ങളാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റെങ്കിലും കളിയിലുടനീളമുള്ള കോഹ്‌ലിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയം കോഹ്‌ലിക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും 2027 ലോകകപ്പ് വരെ തങ്ങളുടെ കരിയർ നീട്ടാൻ വഴിയൊരുക്കി. 36 കാരനായ കോഹ്‌ലി ആർസിബി ഇന്നൊവേഷൻ ലാബ് കോൺക്ലേവിൽ തന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഊഹാപോഹങ്ങൾക്ക് ഇപ്പോൾ എല്ലാം ശരിയാണ്, എനിക്ക് ഇപ്പോളും കളിക്കാൻ ഇഷ്ടമാണ് എന്ന് മറുപടി നൽകുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.