ചൊവ്വാഴ്ച രാത്രി പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസും ലാഹോർ ഖലന്ദേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഒരു വിചിത്രമായ സംഭവം നടന്നു. യുവ പേസർ ഉബൈദ് ഷായുടെ ഒരു അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മികച്ച സ്പെല്ലിലൂടെ മത്സരം മാറ്റിമറിച്ച താരം എന്നാൽ സ്വന്തം സഹതാരത്തെ അബദ്ധത്തിൽ ഇടിച്ചതിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
മുൾട്ടാനിന്‍റെ അപകടകാരിയായ ബാറ്റർ സാം ബില്ലിങ്സിനെ ഉബൈദ് പുറത്താക്കിയതിന് ശേഷമാണ് ഇത് അരങ്ങേറിയത്. വിക്കറ്റ് നേടിയതിന്‍റെ വിജയാഹ്ലാദത്തോടെ കുതിച്ച ഷാ അബദ്ധത്തിൽ കൈപത്തി കൊണ്ട് കീപ്പർ ഉസ്മാൻ ഖാന്റെ തലയിൽ അടിച്ചു.
ഒരു തൊപ്പി മാത്രം ധരിച്ച ഉസ്മാൻ ഒരു നിമിഷം അന്ധാളിച്ചുപോയി, ഇത് മുൾട്ടാൻ ക്യാമ്പിൽ ആശങ്കയുണ്ടാക്കി. ഭാഗ്യവശാൽ, മെഡിക്കൽ പരിശോധനയിൽ അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് സ്ഥിരീകരിച്ചു. ക്യാമറയിൽ പതിഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു, ടൂർണമെന്റിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട നിമിഷങ്ങളിലൊന്നായി വളരെ പെട്ടെന്ന് ഇത് മാറി.
മനഃപൂർവമല്ലാത്ത അടി കൊടുത്തെങ്കിലും, ഉബൈദ് മത്സരത്തിൽ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് മുൾട്ടാൻ സുൽത്താൻസിനെ 33 റൺസിന്‍റെ മികച്ച വിജയം നേടാൻ അദ്ദേഹം സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.