റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനിത് കോട്ടകൾ തകർക്കുന്ന സീസണാണ്. മികച്ച സ്ക്വാഡുമായി ഈ ഐ.പി.എല്ലിൽ എത്തിയ ആരാധകരുടെ പ്രിയപ്പെട്ട ആർ.സി.ബി മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെക്കുന്നത്. പുതിയ ക്യാപ്റ്റൻ രജത് പാടിദാർ ഇപ്പോൾ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിലും, മുംബൈ ഇന്ത്യൻസിനെ വാങ്കെഡയിലും വർഷങ്ങൾക്ക് ശേഷം തോൽപ്പിക്കാൻ ആർ.സി.ബിക്ക് സാധിച്ചു. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കിൽ 2008ലെ വിജയം കഴിഞ്ഞ് 17 വർഷത്തിന് ശേഷമാണ് ആർ.സി.ബി വിജയം കുറിച്ചതെങ്കിൽ വാങ്കെഡയിൽ 10 വർഷത്തിന് ശേഷമാണ് ആർ.സി.ബിയുടെ 2015ലായിരുന്നു ആർ.സി.ബി അവസാനമായി വാങ്കെഡയിൽ വിജയിച്ചത്.
കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന കണക്കിൽ നടന്ന മുംബൈ-ആർ.സി.ബി പോരാട്ടത്തിൽ 12 റൺസിനാണ് പാടിദാറും കൂട്ടരും ജയിച്ച് കയറിയത്. ആർ.സി.ബി ഉയർത്തിയ 222 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് 209 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. നായകൻ ഹർദിക്ക് പാണ്ഡ്യ, തിലക് വർമ എന്നിവർ വമ്പൻ പോരാട്ടം നടത്തിയെങ്കിലും അവസാന ഓവറുകളിൽ ആർ.സി.ബി. വിജയം പിടിച്ചെടുക്കുകയായിരുന്നു.
തിലക് വർമ (56) നേടിയപ്പോൾ ഹാർദിക് 15 പന്തിൽ 42 റൺസെടുത്തു. റോയൽ ചാലഞ്ചേഴ്‌സിനായി ക്രുനാൽ പാണ്ഡ്യ നാല് വിക്കറ്റ് സ്വന്തമാക്കി. സ്കോർ: ആർ.സി.ബി - 20 ഓവറിൽ അഞ്ചിന് 221, മുംബൈ - 20 ഓവറിൽ. നേരത്തെ കോട്ടകകൾ തകർക്കുന്ന ആർ.സി.ബി! ആരാധകരുടെ ഹൃദയം കീഴടക്കി പുതിയ കപ്പിത്താൻ!
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനിത് കോട്ടകൾ തകർക്കുന്ന സീസണാണ്. മികച്ച സ്ക്വാഡുമായി ഈ ഐ.പി.എല്ലിൽ എത്തിയ ആരാധകരുടെ പ്രിയപ്പെട്ട ആർ.സി.ബി മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെക്കുന്നത്. പുതിയ ക്യാപ്റ്റൻ രജത് പാട്ടിദാർ ഇപ്പോൾ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിലും, മുംബൈ ഇന്ത്യൻസിനെ വാങ്കെഡയിലും വർഷങ്ങൾക്ക് ശേഷം തോൽപ്പിക്കാൻ ആർ.സി.ബിക്ക് സാധിച്ചു. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കിൽ 2008ലെ വിജയം കഴിഞ്ഞ് 17 വർഷത്തിന് ശേഷമാണ് ആർ.സി.ബി വിജയം കുറിച്ചതെങ്കിൽ വാങ്കെഡയിൽ 10 വർഷത്തിന് ശേഷമാണ് ആർ.സി.ബിയുടെ വിജയം.
കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന കണക്കിൽ നടന്ന മുംബൈ ആർ.സി.ബി പോരാട്ടത്തിൽ 12 റൺസിനാണ് പാട്ടിദാറും കൂട്ടരും ജയിച്ച് കയറിയത്. ആർ.സി.ബി ഉയർത്തിയ 222 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് 209 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. നായകൻ ഹർദിക്ക് പാണ്ഡ്യ, തിലക് വർമ എന്നിവർ വമ്പൻ പോരാട്ടം നടത്തിയെങ്കിലും അവസാന ഓവറുകളിൽ ആർ.സി.ബി. വിജയം പിടിച്ചെടുക്കുകയായിരുന്നു.
തിലക് വർമ (56) നേടിയപ്പോൾ ഹാർദിക് 15 പന്തിൽ 42 റൺസെടുത്തു. റോയൽ ചാലഞ്ചേഴ്‌സിനായി ക്രുനാൽ പാണ്ഡ്യ നാല് വിക്കറ്റ് സ്വന്തമാക്കി. സ്കോർ: ആർ.സി.ബി - 20 ഓവറിൽ അഞ്ചിന് 221, മുംബൈ - 20 ഓവറിൽ. നേരത്തെ സൂപ്പർ താരം വിരാട് കോഹ്ലിയും ക്യാപ്റ്റൻ രജത് പാടിദാറും അർധ ശതകം നേടിയതോടെയാണ് മുംബൈ ഇന്ത്യൻസിനു മുന്നിൽ റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരു 222 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യമുയർത്തിയത്. ഇരുവർക്കും പുറമെ അതിവേഗം ബാറ്റ് ചെയ്‌ത ജിതേഷ് ശർമയുടെ പ്രകടനവും ബംഗളൂരുവിന്‍റെ റൺനിരക്ക് ഉയർത്തുന്നതിൽ നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.