​നിങ്ങളുടെ സ്ഥാനം ആർ.സി.ബി ആരാധകരുടെ ഹൃദയങ്ങളിൽ; രജത്തിന്റെ ക്യാപ്റ്റൻസിയിൽ വിരാട് കോഹ്‍ലി

​'നിങ്ങളുടെ സ്ഥാനം ആർ.സി.ബി ആരാധകരുടെ ഹൃദയങ്ങളിൽ'; രജത്തിന്റെ ക്യാപ്റ്റൻസിയിൽ വിരാട് കോഹ്‍ലി

ബംഗളൂരു:  റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായി രജത് പാട്ടീദാറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് വിരാട് കോഹ്‍ലി. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. രജത്തിനെ ആദ്യമായി അഭിനന്ദിക്കുകയാണെന്ന് കോഹ്‍ലി പറഞ്ഞു. നിങ്ങൾ ഈ ഫ്രാഞ്ചൈസിയിൽ വളർന്ന വന്ന രീതിക്കും നടത്തിയ പ്രകടനത്തിനും നന്ദി അറിയിക്കുകയാണെന്ന് കോഹ്‍ലി പറഞു.

നിങ്ങൾക്ക് എല്ലാ ആർ.സി.ബി ആരാധകരുടേയും ഹൃദയത്തിലാണ് സ്ഥാനം. അർഹതപ്പെട്ട സ്ഥാനമാണ് നിങ്ങൾക്ക് ലഭിച്ചത്. എല്ലാ ടീമംഗങ്ങളും നിങ്ങളെ പിന്തുണക്കാനായി ഒപ്പമുണ്ടാകുമെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു. ഒമ്പത് വർഷം ആർ.സി.ബിയെ നയിച്ചത് കോഹ്‍ലിയായിരുന്നു. 2016ലെ ഫൈനലിൽ ആർ.സി.ബിയെ നയിച്ചത് വിരാട് കോഹ്‍ലിയായിരുന്നു.

ആർ.സി.ബിയുടെ ക്യാപ്റ്റൻ സ്ഥാനമെന്നത് വലിയ ഉത്തരവാദിത്തമാണ്. വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാഫും ഇത് ചെയ്യുന്നു. ഈ ഫ്രാഞ്ചൈസിയെ നയിക്കുന്ന ഒരാളായി മാറുന്നത് വലിയ ബഹുമതിയാണ്. അത് മികച്ച രീതിയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കോഹ്‍ലി പറഞ്ഞു.

നേരത്തെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ പുതിയ ക്യാപ്റ്റനായി രജത് പാട്ടീദാറിനെ തെരഞ്ഞെടുത്തിരുന്നു. മെഗാ ലേലത്തിന് മുമ്പ് 11 കോടി രൂപ നൽകിയാണ് രജത് പാട്ടീദാറിനെ ആർ.സി.ബി നിലനിർത്തിയത്. 20 ലക്ഷം രൂപക്കായിരുന്നു പാട്ടീദാറിനെ ആദ്യമായി ബംഗളൂരു ടീമിലെടുക്കുന്നത്.

2022 ഐ.പി.എല്ലിൽ 333 റൺസുമായി റൺവേട്ടയിൽ ആർ.സി.ബി താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താൻ പാട്ടീദാറിനു സാധിച്ചു. എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ താരം സെഞ്ചറി നേടിയിരുന്നു.

2023 സീസൺ പരുക്കു കാരണം നഷ്ടമായി. കഴിഞ്ഞ സീസണിൽ 50 ലക്ഷം രൂപയ്ക്കാണ് പാട്ടീദാർ ആര്‍സിബിയിൽ കളിച്ചത്. 15 മത്സരങ്ങളിൽനിന്ന് അഞ്ച് അർധ സെഞ്ചറികളടക്കം 395 റൺസാണ് പാട്ടീദാർ 2024 ൽ അടിച്ചുകൂട്ടിയത്.

Tags:    
News Summary - Virat Kohli reacts after RCB choose Rajat Patidar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.