കോപൻഗേഹൻ: ഡെന്മാർക്ക് ഓപൺ സൂപർ 750 ടൂർണമെന്റിൽ തോൽവിയോടെ മടങ്ങി ഒളിമ്പ്യൻ പി.വി സിന്ധു. വനിത സിംഗിൾസിൽ ഇന്തോനേഷ്യയുടെ ഗ്രിഗറിയ മാരിസ്ക തുൻജുങ്ങിനോട് ക്വാർട്ടർ പോരാട്ടത്തിൽ 13-21, 21-16, 9-21നായിരുന്നു തോൽവി. ആദ്യ സെറ്റ് അനായാസം തോൽവി സമ്മതിച്ച ശേഷം ഉജ്വലമായി കളിച്ച് അടുത്ത സെറ്റ് പിടിച്ച് ഒപ്പമെത്തിയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ ഒമ്പത് പോയിന്റ് മാത്രമെടുത്ത് എതിരാളിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഫിൻലൻഡിൽ ആർട്ടിക് ഓപണിൽ ആദ്യ റൗണ്ടിൽ മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.