എൻഗോളോ കാന്റെ, ഡീഗോ ജോട്ട ലോകകപ്പിനില്ല

പാരിസ്/ലിസ്ബൺ: പരിക്കുമൂലം ഫ്രാൻസിന്റെ എൻഗോളോ കാന്റെയും പോർചുഗലിന്റെ ഡീഗോ ജോട്ടയും ലോകകപ്പിൽനിന്ന് പുറത്തായി. പിൻ തുടഞരമ്പിന് പരിക്കേറ്റ കാന്റെക്ക് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. അതിനുശേഷമുള്ള വിലയിരുത്തലിലാണ് നാലുമാസത്തെ വിശ്രമം വേണമെന്ന് വ്യക്തമായത്. ആഗസ്റ്റ് 14ന് ടോട്ടൻഹാമിനെതിരായ ചെൽസിയുടെ കളിക്കുശേഷം കാന്റെ മൈതാനത്തിറങ്ങിയിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന്റെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു 31കാരനായ മിഡ്ഫീൽഡർ.

ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ലിവർപൂളിന്റെ മത്സരത്തിനിടെയാണ് ജോട്ടക്ക് പരിക്കേറ്റത്. കാൽവണ്ണക്ക് പരിക്കേറ്റ സ്ട്രൈക്കറെ സ്ട്രച്ചറിലാണ് പുറത്തുകൊണ്ടുപോയത്. 25കാരന് മാസങ്ങൾ പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

Tags:    
News Summary - N'Golo Kante and Diego Jota are out for the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.