ദോഹ: 'പെനാൽറ്റി കിക്കുകൾ ലോട്ടറി പോലെയാണ്. ഭാഗ്യം നിങ്ങൾക്കൊപ്പമില്ലെങ്കിൽ കിക്ക് നിങ്ങൾക്ക് നഷ്ടമാവും' -മാഴ്സലോ.

'പരിശീലനത്തിനിടയിൽ നൂറ് പെനാൽറ്റി കിക്കുകൾ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാലും നിറഞ്ഞ ഗാലറിക്കും, ടെലിവിഷൻ കാമറകൾക്കും മുന്നിൽ നിങ്ങളെടുക്കുന്ന കിക്ക് തീർത്തും വ്യത്യസ്തമാണ്' -അലയൻ ഷിയറർ.

ഫുട്ബാൾ ആരാധകർക്കും താരങ്ങൾക്കും എന്നും ഹൃദയം തകർക്കുന്നതാണ് ഓരോ പെനാൽറ്റി ഷൂട്ടൗട്ടും. യൗവനത്തിൻെറ ചോരത്തിളപ്പിനിടെ പോർക്കളത്തിൽ ജീവനറ്റുവീഴുന്നവരെ പോലെയാണ് കളിയുടെ മൂർധന്യത്തിൽ സമയം 120 മിനിറ്റ് പിന്നിടുേമ്പാഴെത്തുന്ന പെനാൽറ്റി ഷൂട്ടൗട്ട്.

ഇവിടെ, അങ്കംവെട്ടാൻ വിധിക്കപ്പെടുന്ന ചേകവരിൽ ഒരാൾ ജയിക്കുന്നു, മറ്റൊരാൾ മരണം വരിച്ച് ഓർമയിലേക്ക് മായുന്നു. ലോകകപ്പ് പോലെയെരു വിശ്വപോരാട്ടമാണ് വേദിയെങ്കിൽ വീഴുന്നവൻെറ വേദനകൾ അസഹനീയമായി മാറും.

കളി സമയം ഫുൾടൈമും അധിക സമയവും കടക്കുേമ്പാൾ വിധി നിർണയത്തിനുള്ള ഉപാധിയെന്ന നിലയിലാണ് പെനാൽറ്റി ഷൂട്ടൗട്ട് അവതരിപ്പിക്കുന്നത്. 51 വർഷം മുമ്പ് 1971ലായിരുന്നു പെനാൽറ്റി ഷൂട്ടൗട്ട് പുതിയൊരു നിയമയായി അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ ബോർഡ് അവതരിപ്പിക്കുന്നത്.

എന്നാൽ, ലോകകപ്പ് ഫുട്ബാളിലേക്ക് പെനാൽറ്റി അവതരിപ്പിക്കാൻ പിന്നെയും പത്തുവർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. 1982 സ്പെയിൻ ലോകകപ്പിൻെറ സെമി ഫൈനലിൽ വെസ്റ്റ് ജർമനിയും ഫ്രാൻസും ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നു പെനാൽറ്റി ഷൂട്ടൗട്ട് മത്സര വിധി തീരുമാനിച്ചത്. അന്ന് 5-4ന് ജർമനിക്കായിരുന്നു വിജയം.

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള നാല് പെനാൽറ്റികൾ ഉൾപ്പെടെ ഇതുവരെ 34 പെനാൽറ്റി ഷൂട്ടൗട്ടുകൾ വിധിനിർണയത്തിന് ആവശ്യമായി വന്നു. അവയിൽ രണ്ട് ലോകകപ്പുകളുടെ ഫൈനലിൽ കിരീടം നിർണയത്തിനും പെനാൽറ്റിയായി. 1994ൽ ബ്രസീലും 2006ൽ ഇറ്റലിയും കിരീടം ചൂടിയ ഫൈനലുകൾ.

ബ്രസീൽ 3-4 ഫ്രാൻസ് (1986 മെക്സികോ)

ബ്രസീൽ ഇതിഹാസം പെലെ പോലും നൂറ്റാണ്ടിൻെറ മത്സരം എന്ന് വിശേഷിപ്പിച്ച അങ്കം. ലോകകപ്പിൻെറ ക്വാർട്ടർ ഫൈനലിൽ സോക്രട്ടിസ്, സീകോ, ബ്രാങ്കോ എന്നിവരുടെ ബ്രസീലും പ്ലാറ്റീനി, അലയ്ൻ ഗിറസ്, ജീൻ ടിഗാന, ലൂയി ഫെർണാണ്ടസ് എന്നിവരടങ്ങിയ യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസും മുഖാമുഖം.

പ്ലാറ്റീനിയുടെ 31ാം പിറന്നാൾ കൂടിയായിരുന്നു ആ ജൂൺ 21. കരേകയുെട ഗോളിലൂടെ ലീഡ് നേടിയ ബ്രസീലിന് ആദ്യ പകുതി പിരിയും മുേമ്പ പ്ലാറ്റീനി മറുപടി നൽകി. ഒടുവിൽ കളി ഇഞ്ചുറി ടൈമിൽ. അവിടെ ബ്രസീലിൻെറ സോക്രട്ടീസിനും ജൂലിയോ സിസറിനും പിഴച്ചപ്പോൾ പ്ലാറ്റീനിയുടെ ലക്ഷ്യം തെറ്റിയിട്ടും ഫ്രാൻസ് 4-3 ജയത്തോടെ സെമിയിൽ.

ദക്ഷിണ കൊറിയ 5 x 3 സ്പെയിൻ (2002 സൗത് കൊറിയ- ജപ്പാൻ ലോകകപ്പ്)

സ്പെയിനിനെതിരെ ദക്ഷിണ കൊറിയയുടെ പെനാൽറ്റി വിജയാഘോഷം

 ഏഷ്യ വേദിയായ ആദ്യലോകകപ്പിൽ സംയുക്ത ആതിഥേയരായ ദക്ഷിണ കൊറിയയുടെ അത്ഭുതകുതിപ്പിനായിരുന്നു സാക്ഷിയായത്. പ്രീക്വാർട്ടറിൽ ഇറ്റലിയെ അട്ടിമറിച്ചവർ ക്വാർട്ടറിൽ ചാവി, ഫെർണാണ്ടോ ഹീറോ, കാർലസ് പുയോൾ എന്നിവരുടെ സ്പെയിനിനെ അട്ടിമറിച്ചു. ഫുൾടൈമിലും അധികസമയത്തും ഗോൾ രഹിതമായ മത്സരം ഷൂട്ടൗട്ടിലെത്തിയപ്പോൾ കൊറിയക്കാരുടെ അഞ്ച് കിക്കും ലക്ഷ്യത്തിൽ.

സ്പെയിനിന് ഒന്നു പിഴച്ചതോടെ കളിയിൽ ആതിഥേയർ മുന്നോട്ട്. റഫറിയുടെ പിഴവെന്ന് ആരോപിച്ച് മത്സരത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നു. ആരോപണ വിധേയനായ എക്വഡോറുകാരൻ റഫറി ഒരു വർഷത്തിനുള്ളിൽ മറ്റൊരു ഒത്തുകളി വിവാദത്തിൽ വിലക്കേർപ്പെടുത്തപ്പെട്ടു.

സ്പെയിനുകാരുടെ രണ്ട് ഗോളുകൾ അനുവദിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു പുറമെ, അനാവശ്യമായ ഒരുപിടി ഓഫ്സൈഡ് വിളികൾ സംബന്ധിച്ചും ആരോപണ മുയർന്നു.

ബ്രസീൽ 3-2 ഇറ്റലി (1994 അമേരിക്ക)

ബ്രസീലിനെതിരെ പെനാൽറ്റി പാഴാക്കിയ ബാജിയോ

ഫുട്ബാളിന് കാണികൾ കയറില്ലെന്ന് ആരോപിക്കപ്പെട്ട അമേരിക്കയിലെ പസദേന റോസ്ബൗൾ സ്റ്റേഡിയത്തിൽ 94,000 പേർ തിങ്ങിനിറഞ്ഞ ഫൈനൽ പോരാട്ടം. സൂപ്പർ താരങ്ങൾ അണിനിരന്ന ബ്രസീൽ ഇറ്റലി മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിതമായി പിരിഞ്ഞു.

മത്സരം ഷൂട്ടൗട്ടിലേക്ക്. ആദ്യ കിക്കുകൾ ഇരു ടീമുകളും പാഴാക്കുന്നു. ശേഷം ഇഞ്ചോടിഞ്ച്. റൊമാരിയോ, ബ്രാങ്കോ, ദുംഗ എന്നിവർ ബ്രസീലിനായി വലകുലുക്കി. ആൽബർടിനി, ഇവാനി എന്നിവർക്കു പിന്നാലെ ഡാനിലേ മസാറോയും ബാജിയോയും പാഴാക്കിയ കിക്കിൽ ഇറ്റാലിയൻ പരാജയം. ആ വീഴ്ചയുടെ പേരിൽ ബാജിയോ ഇന്നും വില്ലാനായി തുടരുന്നു. 

പശ്ചിമ ജർമനി 4-3 ഇംഗ്ലണ്ട് (1990 ഇറ്റാലിയ)

ഇംഗ്ലണ്ടിൻെറ ക്രിസ് വാഡ്ലെയെ പെനാൽറ്റി പാഴാക്കുന്നു

ഇംഗ്ലണ്ടും പശ്ചിമ ജർമനിയും തമ്മിൽ കാൽനൂറ്റാണ്ട് നീണ്ട ഫുട്ബാൾ വൈര്യത്തിന് കണക്കു തീർത്ത പോരാട്ടമെന്ന പേരിലായിരുന്നു ഈ മത്സരം അറിയപ്പെട്ടത്. 1966ൽ ജർമനിയെ തോൽപിച്ചായിരുന്നു ഇംഗ്ലണ്ടിൻെറ ഏക കിരീട നേട്ടം. സെമിയിൽ ഗാരി ലിനേകറും ഇംഗ്ലണ്ടും ലോതർ മതേവൂസിൻെറ ജർമനിയും മുഖാമുഖം. കളിമുറുകിയപ്പോൾ 1-1ന് സമനിലയിൽ.

വിധി നിർണയം പെനാൽറ്റി ഷൂട്ടൗട്ടിലെത്തിയപ്പോൾ പെനാൽറ്റി ലൈനപ്പിൽ നിന്നും കോച്ച് ബോബി റോബ്സൺ പോൾ ഗാസ്കോയിനെ മാറ്റി ക്രിസ് വാഡ്ലെയെ ഉൾപ്പെടുത്തി. വലിയ ടുർണമെൻറിൽ പെനാൽറ്റി എടുത്ത് പരിചയമില്ലാത്ത വാഡിലിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ അബദ്ധമായി കാലം പിന്നീട് കുറിച്ചു.

ഷൂട്ടൗട്ടിൽ ജർമനിയുടെ നാല് കിക്കുകൾ വലയിൽ പതിച്ചപ്പോൾ ഇംഗ്ലണ്ടിൻെറ ഗോളി പീറ്റർ ഷിൽട്ടൻ നിസ്സഹായനായി. അതേമസയം, ഇംഗ്ലണ്ടിൻെറ വാഡിലും സ്റ്റുവർട് പിയേഴ്സും ഉൾപ്പെടെയുള്ളവർക്ക് ഉന്നം പിഴച്ചു.4-3ന് ജർമനി ഫൈനലിൽ. അവിടെ അർജൻറീനയയെ തോൽപിച്ച് കിരീടവും അണിഞ്ഞു.

ഇറ്റലി 5-3 ഫ്രാൻസ് (2006 ജർമനി)

ഇറ്റലിക്കെതിരെ പെനാൽറ്റി കിക്ക് പാഴാക്കുന്ന ഡേവിഡ് ട്രെസഗേ

മറ്റരാസിയുടെ നെഞ്ച് കലക്കിയ സിദാൻെർ ഹെഡ് ബട്ടിന് സാക്ഷിയായ മത്സരം. ആദ്യ 20 മിനിറ്റിൽ വീണ ഗോളിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ. കളിയുടെ 110ാം മിനിറ്റിൽ സിദാൻ ചുവപ്പുകാർഡുമായി പുറത്തായതോടെ ഫ്രാൻസ് പ്രതിരോധത്തിലായ നിമിഷങ്ങൾ. ഒടുവിൽ പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിൽ.

പിർലോ, മറ്റെരാസി, ഡാനിയേൽ റോസി, ഡെൽപിയറോ, ഗ്രോസോ എന്നിവർ ഇറ്റലിക്കായി വലകുലുക്കിയപ്പോൾ ഫ്രാൻസിൻെറ ട്രെസഗേക്ക് പിഴച്ചു. മറ്റ് മൂന്ന് കിക്കുകളും ലക്ഷ്യത്തിൽ പതിച്ചെങ്കിലും 5-3ൻെറ ജയവുമായി ഇറ്റലി ലോകചാമ്പ്യന്മാരായി മാറി.

Tags:    
News Summary - FIFA World Cup Penalty Shootouts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.