ക്രൊയേഷ്യക്കെതിരായ പരാജയത്തിന് ശേഷം നിരാശനായി ഗ്രൗണ്ടിലിരിക്കുന്ന നെയ്മർ

െക്രായേഷ്യയോടേറ്റ പരാജയം മാനസികമായി തളർത്തിയെന്ന് നെയ്മർ

ദോഹ: െക്രായേഷ്യയോടേറ്റ പരാജയവും ലോകകപ്പ് ടൂർണമെൻറിൽ നിന്ന് ബ്രസീൽ ടീം പുറത്തായതും മാനസികമായി തളർത്തിയെന്ന് സൂപ്പർ താരം നെയ്മർ. െക്രായേഷ്യയോട് 4-2ന് പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്തായതിന് പിന്നാലെ നെയ്മർ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഞാൻ മാനസികമായി തകർന്നിരിക്കുന്നുവെന്ന് പരാജയത്തിന് ശേഷം ഇൻസ്റ്റഗ്രാം പോസ്റ്റിൽ നെയ്മർ പങ്കുവെച്ചു.

'തീർച്ചയായും എന്നെ ഏറെ വേദനിപ്പിച്ച ഒരു തോൽവിയാണിത്. മത്സരത്തിന് ശേഷം 10 മിനുട്ട് എന്നെ തളർത്തിക്കളഞ്ഞു. നിർത്താതെ പൊട്ടിക്കരയുകയായിരുന്നു. ഈ വേദന ഏറെക്കാലത്തേക്ക് എന്നെ വേട്ടയാടും, വേദനിപ്പിക്കും' -നെയ്മർ കൂട്ടിച്ചേർത്തു.

നെയ്മറിെൻറ പോസ്റ്റിന് 18.8 ദശലക്ഷത്തിലധികം ലൈക്കുകളാണ് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചിരിക്കുന്നത്. ഇത് തെൻറ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ സൂചന നൽകിയിരുന്ന നെയ്മർ, ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്തുമോ എന്നകാര്യത്തിൽ ഉറപ്പില്ലെന്ന് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

സത്യസന്ധമായി അക്കാര്യം എനിക്കറിയില്ലെന്ന് റയ്യാനിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് നെയ്മർ പറഞ്ഞത്. നെയ്മറിെൻറ ഇൻസ്റ്റഗ്രാം പോസ്റ്റിന് പ്രതികരണവുമായി ഇതിഹാസ താരം പെലെയുമെത്തി. ഒരു പ്രചോദനമായി തുടരണമെന്ന് അദ്ദേഹം നിർദേശിച്ചു.

അഞ്ചാമത്തെയും നിർണായകവുമായിരുന്ന പെനാൽറ്റി നെയ്മർ എടുക്കേണ്ടതായിരുന്നുവെന്ന് മത്സരശേഷം പരിശീലകൻ ടിറ്റെ പറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ മാനസിക കരുത്തുള്ള കളിക്കാരനാണ് സമ്മർദ്ദ ഘട്ടത്തിൽ ചുമതലയേൽക്കേണ്ടതെന്ന് ടിറ്റെ വ്യക്തമാക്കിയിരുന്നു.

ബ്രസീൽ ജഴ്സിയിൽ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ ഫുട്ബോൾ ഇതിഹാസം പെലെയുടെ 77 ഗോൾ റെക്കോർഡിനൊപ്പം െക്രായേഷ്യക്കെതിരായ ഗോളോടെ നെയ്മർ എത്തിയിരുന്നു. തൊട്ടുപിന്നാലെ അഭിനന്ദനവുമായി പെലെയും രംഗത്തെത്തി.

'നിങ്ങൾ വളരുന്നത് ഞാൻ കണ്ടു. നിങ്ങളുടെ നേട്ടങ്ങളിൽ എല്ലാ ദിവസവും ഞാൻ ആഹ്ലാദിക്കുന്നു. ഒടുവിൽ ബ്രസീൽ ജഴ്സിയിൽ എെൻറ ഗോളുകളുടെ എണ്ണത്തിൽ ഒപ്പമെത്തിയതിന് അഭിനന്ദിക്കുകയാണ്' എന്നായിരുന്നു പെലെയൂടെ സന്ദേശം.

'ഈ നേട്ടം ഒരു സംഖ്യയേക്കാൾ വളരെ കൂടുതലാണെന്ന് ഞങ്ങൾ രണ്ട് പേർക്കും അറിയാം. കായിക താരങ്ങളെന്ന നിലയിൽ ഏറ്റവും വലിയ കടമ മറ്റുള്ളവർക്ക് പ്രചോദനമാകുകയെന്നുള്ളതാണ്' പെലെ കൂട്ടിച്ചേർത്തു. രാജ്യത്തിൻെറ പ്രചോദനം എന്നായിരുന്നു നെയ്മറെ പെല തെൻറ കുറിപ്പിൽ വിശേഷിപ്പിച്ചത്.

ബ്രസീലിെൻറ പരാജയം ലോകമെമ്പാടുമുള്ള ടീമിെൻറ ആരാധകർക്കിടയിൽ വലിയ ദുഖവും നടുക്കവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദോഹയിലും ബ്രസീലിെൻറ തോൽവിയുടെ ആഘാതം ആരാധകരിൽ കാണാനുണ്ടായിരുന്നു. 

Tags:    
News Summary - Neymar said that the defeat against Croatia left him mentally exhausted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.