ദോഹ: ഫിഫയിൽ അംഗമാകുകയും 1998ലെ ഫ്രാൻസ് ലോകകപ്പിൽ ആദ്യമായി ലോകകപ്പിൽ അരങ്ങേറുകയും ചെയ്തതിന് ശേഷം െക്രായേഷ്യ, ടൂർണമെൻറ് സെമിയിലെത്തുന്നത് ഇത് മൂന്നാം തവണ. ക്വാർട്ടറിലെത്തിയ മൂന്ന് തവണയും ബാൽക്കൻ ടീം സെമിയിലെത്തിയ ചരിത്രമേ ഇതുവരെയുണ്ടായിരുന്നിട്ടുള്ളൂ. ബ്രസീലിനെതിരായ തങ്ങളുടെ ലോകകപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനലിൽ നിരീക്ഷകരെല്ലാം കാനറികൾക്ക് വിജയസാധ്യത കൽപ്പിച്ചപ്പോൾ മോഡ്രിച്ചും കൂട്ടരും അതിന് കൂട്ടാക്കിയില്ല.
1998ൽ ഫ്രാൻസിൽ ഡേവർ സൂക്കർ, ബോബൻ, ജാർണി കൂട്ടുകെട്ട് അരങ്ങേറ്റ ലോകകപ്പിൽ െക്രായേഷ്യയെ സെമി വരെ എത്തിച്ചു മൂന്നാം സ്ഥാനം നേടിക്കൊടുത്തു. 2018ൽ മോഡ്രിച്ച്, പെരിസിച്ച്, മാൻസൂകിച്ച് സംഘം െക്രായേഷ്യയെ ഫൈനലിൽ വരെയെത്തിച്ച് ഫ്രാൻസിന് മുമ്പിൽ കീഴടങ്ങി. ഖത്തറിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. മാൻസൂകിച്ച് ഇല്ലെങ്കിൽ ആ സ്ഥാനത്ത് കൊവാസിച്ചും യുറാനോവിച്ചുമടങ്ങിയ ഒരു നിര തന്നെ മോഡ്രിച്ചിനും പെരിസിച്ചിനും കൂട്ടായി കളത്തിലുണ്ട്.
റഷ്യൻ ലോകകപ്പിലും ഖത്തറിൽ ഇതുവരെയുമായി നാല് പെനാൽറ്റി ഷൂട്ടൗട്ടുകളാണ് െക്രായേഷ്യക്കാർ നേരിട്ടത്. നാലിലും വിജയമായിരുന്നു. അതിലവസാനത്തേതായിരുന്നു കഴിഞ്ഞ ദിവസം നെയ്മറിനും സംഘത്തിനുമെതിരായ ത്രസിപ്പിക്കുന്ന വിജയം. ബ്രസീലിനെതിരായ പെനാൽറ്റി ഷൂട്ടൗട്ട് വിജയം വരെ നാല് പെനാൽറ്റികളിൽ വിജയിച്ച ഏക ടീം ജർമനി മാത്രമായിരുന്നു.
റഷ്യയിൽ ഡെൻമാർക്കിനും ആതിഥേയർക്കുമെതിരെ സുബാസിച്ചായിരുന്നു െക്രായേഷ്യക്കാർക്ക് വിജയം സമ്മാനിച്ചതെങ്കിൽ ഖത്തറിൽ ആ ഉത്തരവാദിത്തം ലിവാകോവിച്ചിനാണ്. പ്രീ-ക്വാർട്ടറിൽ ജപ്പാെൻറ മിനാമിനോ, മിറ്റോമ, ക്യാപ്റ്റൻ യോഷിദ എന്നിവരുടെ മൂന്ന് ഷോട്ടുകളാണ് ലിവാകോവിച്ച് തടുത്തിട്ടത്. 120 മിനുട്ടും ജപ്പാെൻറ ഷോട്ടുകൾ തടുത്ത് നിർത്തിയ ലിവാകോവിച്ച് ആ മികവ് ഷൂട്ടൗട്ട് വരെ തുടർന്നു. രണ്ട് ഷൂട്ടൗട്ടുകൾ വിജയിച്ച ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് ലിവാകോവിച്ചും എത്തി. നേരത്തെ സുബാസിച്ച്, പോർച്ചുഗലിെൻറ റിക്കാർഡോ എന്നിവരാണ് മറ്റു രണ്ട് പേർ.
ബ്രസീലിനെതിരെ 120 മിനുട്ടും അതിജീവിച്ച െക്രായേഷ്യ പെനാൽറ്റിയിൽ റോഡ്രിഗോയുടെ ആദ്യ ഷോട്ട് തന്നെ തടഞ്ഞിട്ടു വിജയ പ്രതീക്ഷ നൽകി. നേരത്തെ സെലസാവോസിെൻറ ഗോളെന്നുറപ്പിച്ച പത്തിലധികം ഷോട്ടുകളാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. ഗോൾക്കീപ്പറുടെ മികവിനൊപ്പം െക്രായേഷ്യയുടെ പെനാൽറ്റി ടേക്കർമാരുടെ ആത്മവിശ്വാസവും ശ്രദ്ധേയമാണ്. ഖത്തറിൽ ലിവാജ മാത്രമാണ് പെനാൽറ്റി ഇതുവരെ പാഴാക്കിയത്. വാസ്ലിക്, െബ്രാസോവിച്ച്, പസാലിച്, മോഡ്രിച്ച്, ഓർസിച് തുടങ്ങിയവരെല്ലാം ലക്ഷ്യത്തിലെത്തിച്ചിരുന്നു.
'ബ്രസീലിനെതിരായ ഈ വിജയം ശ്രദ്ധേയമാണ്. നാല് വർഷങ്ങൾക്ക് ശേഷം ഇവിടെ വരെയാത്താൻ ഞങ്ങൾ മരിക്കാൻ പോലും തയ്യാറായിരുന്നു. പെനാൽറ്റികളിൽ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസവും പതറാത്ത മാനസികാവസ്ഥയുമായിരുന്നുണ്ടായിരുന്നത്. ഭാഗ്യവശാൽ ഞങ്ങൾ വിജയം ഞങ്ങൾ നേടിയെടുത്തു' -മത്സരശേഷം മോഡ്രിച്ച് പറഞ്ഞത് ഇങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.