ദോഹ: ആവനാഴിയിലെ ആയുധങ്ങളെല്ലാം ഉപയോഗിച്ചിട്ടും അടർക്കളത്തിൽ വീണുപോയ യോദ്ധാവിനെ പോലെയായിരുന്നു ബ്രസീൽ പരിശീലകൻ ടിറ്റെ. കിരീട സാധ്യത കൽപിച്ച ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്ക് മുന്നിൽ നിസ്സഹായരായി കിതച്ചു വീഴുേമ്പാൾ തോൽവിയുടെ ഭാരം ഉൾകൊളളാനാവാകാതെ ഡഗ് ഔട്ടിൽ തലതാഴ്ത്തിയിരുന്നു. ഒരു രാജ്യവും, ലോകമെമ്പാടുമുള്ള ശതകോടി ആരാധകരും നൽകിയ പ്രതീക്ഷകളെല്ലാം നിമിഷംകൊണ്ട് ചില്ലുകൊട്ടാരം കണക്കെ വീണുടയുന്നതിൻെറ വേദനകളായിരുന്നു മുഴുവൻ.
നിർണായകമായ ക്വാർട്ടർ മത്സരത്തിൽ ടീം പരമാവധി പോരാടിയതായി മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ടിറ്റെ പറയുന്നു. 'മത്സരം ഞങ്ങൾക്ക് അനുകൂലമായില്ല. ഒരുപാട് അവസരങ്ങൾ ടീമിന് പിറന്നു. പകരക്കാരെ ഇറക്കി കളിയിലെ അവസരങ്ങൾകൂടുതൽ സൃഷ്ടിക്കാനും ശ്രമിച്ചു. ഒന്നിലേറെ തന്ത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പാക്കി. എന്നാൽ, ക്രൊയേഷ്യ കെട്ടിപ്പടുത്ത പ്രതിരോധത്തിൽ എല്ലാം അവസാനിക്കുകയായിരുന്നു' -ടിറ്റെ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ തന്നെയായിരുന്ന ബ്രസീൽ പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങാനുള്ള തീരുമാനവും ടിറ്റെ പ്രഖ്യാപിച്ചത്. 'ഈ ദൗത്യം അവസാനിക്കാറായി. ലോകകപ്പോടെ പടിയിറങ്ങാനുള്ള തീരുമാനം ഒന്നര വർഷം മുേമ്പ പ്രഖ്യാപിച്ചിരുന്നു. ആ വാക്കുകൾ പാലിക്കുകയാണ്. വേദനയോടെയാണ് ഇപ്പോൾ ഇറങ്ങുന്നത്. എങ്കിലും ശാന്തമാണ് -ടിറ്റെ പറഞ്ഞു.
2016ൽ ദുംഗയുടെ പിൻഗാമിയായാണ് ടിറ്റെ ബ്രസീൽ ദേശീയ ടീമിൻെറ പരിശീലകനായെത്തുന്നത്. എവിടെയോ നഷ്ടമായ ബ്രസീലിയൻ കളിശൈലിയിലേക്ക് ടീമിനെ ഒരു പരിധിവരെ തിരികെ എത്തിക്കാൻ ടിറ്റെക്ക് കഴിഞ്ഞുവെന്നാണ് ആരാധക വിശ്വാസം. നീണ്ട ആറു വർഷം കൊണ്ട് പുതു തലമുറകൾ ഉൾപ്പെടുന്ന വലിയൊരു സംഘത്തെ വാർത്തെടുത്തു. നെയ്മർ എന്ന അച്ചുതണ്ടിൽ നിന്നും ടീമിൻെറ കളിയെ പലരിലേക്കുമായി അഴിച്ചുവിടുകയായിരുന്നു ടിറ്റെ.
ക്യാപ്റ്റൻ കുപ്പായത്തിൽ താരങ്ങെള മാറ്റിമാറ്റി പരീക്ഷിച്ച്, എല്ലാവരിലേക്കും ടീമിനെറ ഉത്തരവാദിത്വം കൈമാറിയെന്ന അപൂർവതയും അദ്ദേഹത്തിനുണ്ടായിരുന്നു. 2018 മേയ് വരെ 19 മത്സരങ്ങളിൽ 15 ക്യാപ്റ്റൻമാരെയാണ് അദ്ദേഹം പരീക്ഷിച്ചത്. ഈ റൊട്ടേഷൻ പിന്നെയും പലവട്ടം പരീക്ഷിച്ചു. ഇതിനകം 81മത്സരങ്ങളിലാണ് ബ്രസീൽ ടിറ്റെക്കു കീഴിൽ ബൂട്ടുകെട്ടിയത്.അതിൽ 60ലും വിജയവം.
ആറ് തോൽവി മാത്രം. 15 മത്സരങ്ങളിൽ സമനിലയുമായി. 74.07 എന്ന വിന്നിങ് ശരാശരിയിൽ ലോകോത്തര പരിശീലകനായി 61 കാരൻ വാഴുന്നു. നേരത്തെ പല തവണകളിലായി കൊറിന്ത്യൻസിൻെറ പരിശീലകനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.