മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോൾ താരങ്ങളുടെ ഗോൾ വേട്ടയിൽ അർജൻറീനൻ ഇതിഹാസം ലയണൽ മെസിക്കൊപ്പമെത്തി ഇന്ത്യയുടെ അഭിമാനം സുനിൽ ഛേത്രി. കളിക്കളത്തില്‍ സജീവമായുള്ള താരങ്ങളുടെ ഗോള്‍വേട്ടയില്‍ ഛേത്രിക്ക് മുന്നിലുള്ളത് ഇനി പോർച്ചുഗലിെൻറ കൃസ്റ്റ്യാനോ മാത്രം.
കെനിയക്കെതിരായ ഇൻറർകോണ്ടിനൻറൽ കപ്പ് ഫൈനലിെൻറ ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകളിലൂടെയാണ് ഛേത്രി ഇതിഹാസ താരത്തിനൊപ്പമെത്തിയത്. ഇതോടെ ഛേത്രിയുടെ ഗോളെണ്ണം 64 ആയി. രണ്ടാം സ്ഥാനത്ത് ഛേത്രിക്കൊപ്പമുള്ള മെസി 124 മത്സരങ്ങളിലാണ് 64 ഗോളുകള്‍ നേടിയത്. പോര്‍ച്ചുഗലിെൻറ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് പട്ടികയില്‍ ഒന്നാമത്. 81 ഗോളുകളാണ് റോണോയുടെ സമ്പാദ്യം.
ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഛേത്രിയെ പിന്തള്ളാൻ മെസിക്ക് കഴിയുമെങ്കിലും അതുവരെ ഇന്ത്യയുടെ വിജയ ഛേത്രിക്ക് അർജൻറീനൻ ഇതിഹാസത്തിനൊപ്പം സ്ഥാനം പങ്കിടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.