മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്‍െറ പിന്‍ബലത്തില്‍ എസ്പാന്യോളിനെ ആറു ഗോളുകള്‍ക്ക് മുക്കി റയല്‍ മഡ്രിഡ്. കരിം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ് എന്നിവര്‍ റയലിനായി മറ്റു ഗോളുകള്‍ നേടിയപ്പോള്‍ മറ്റൊന്ന് ഓസ്കര്‍ ദുയര്‍തിന്‍െറ വക സെല്‍ഫ് ഗോളായിരുന്നു.
ഏഴാം മിനിറ്റില്‍ കരിം ബെന്‍സേമയാണ് ഗോള്‍വേട്ടക്കു തുടക്കമിട്ടത്. 12, 45, 82 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. 16ാം മിനിറ്റിലായിരുന്നു ജെയിംസ് റോഡ്രിഗസിന്‍െറ ഗോള്‍. ഫോം മങ്ങിയെന്ന വിമര്‍ശകരുടെ വാദത്തെ വായടപ്പിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍.
ആദ്യ 20 മിനിറ്റുകളില്‍തന്നെ മൂന്ന് ഗോളുകള്‍ എസ്പാന്യോളിന്‍െറ വലയില്‍ നിറച്ചാണ് റയല്‍ തുടങ്ങിയത്. ഏഴാം മിനിറ്റില്‍ റോഡ്രിഗസിന്‍െറ ഉയര്‍ന്നുവന്ന ക്രോസില്‍ തലവെച്ചുകൊടുക്കേണ്ട ജോലിയേ ബെന്‍സേമക്കുണ്ടായിരുന്നുള്ളൂ. 12ാം മിനിറ്റില്‍ ബോക്സില്‍ ക്രിസ്റ്റ്യാനോയെ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് കൃത്യമായി ക്രിസ്റ്റ്യാനോ ലക്ഷ്യത്തിലത്തെിച്ചു. 16ാം മിനിറ്റില്‍ റോഡ്രിഗസ് വീണ്ടും ആരാധകരെ ത്രസിപ്പിച്ചു. ബോക്സിനു പുറത്തുനിന്ന് പ്രതിരോധക്കാരെ വകഞ്ഞുമാറ്റി തൊടുത്ത ഇടങ്കാലന്‍ ഷോട്ട് വലയില്‍ പതിച്ചു. ഇടവേളക്കു തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ വീണ്ടും.
റോഡ്രിഗസ് നല്‍കിയ പാസ് എസ്പാന്യോള്‍ താരത്തിന്‍െറ ശരീരത്തില്‍ തട്ടി മധ്യഭാഗത്തു നിന്ന ക്രിസ്റ്റ്യാനോയുടെ കാലുകളില്‍. പന്തുമായി ഒറ്റക്കു കുതിച്ച ക്രിസ്റ്റ്യാനോ ബോക്സിനു പുറത്തുനിന്ന് പ്രതിരോധക്കാരെ കബളിപ്പിച്ച് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ഗോളിക്ക് തടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.