മഡ്രിഡ്: ലാ ലിഗയില്‍ ബാഴ്സലോണയുമായുള്ള പോയന്‍റ് വ്യത്യാസം കുറക്കാനുള്ള റയല്‍ മഡ്രിഡിന്‍െറയും അത്ലറ്റികോ മഡ്രിഡിന്‍െറയും ശ്രമങ്ങള്‍ക്ക് സമനിലയുടെ തിരിച്ചടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിക്കുകയും പെനാല്‍റ്റി പാഴാക്കുകയും ചെയ്ത മത്സരത്തില്‍ മലാഗയോട് 1-1നാണ് റയല്‍ സമനിലയില്‍ പിരിഞ്ഞത്. അത്ലറ്റികോ ആകട്ടെ, സ്വന്തം മണ്ണില്‍ വിയ്യാറയലിനോട് ഗോള്‍രഹിത സമനിലയിലുമായി. 63 പോയന്‍റുമായി ഒന്നാമതുള്ള ബാഴ്സലോണക്കു പിന്നില്‍ എട്ടു പോയന്‍റ് വ്യത്യാസത്തില്‍ രണ്ടാമതാണ് അത്ലറ്റികോ. 54 പോയന്‍റുള്ള റയല്‍ ഒമ്പതു പോയന്‍റ് വ്യത്യാസത്തില്‍ മൂന്നാമതും.
33ാം മിനിറ്റിലാണ് റൊണാള്‍ഡോ റയലിനെ മുന്നിലത്തെിച്ചത്. വലതുവിങ്ങില്‍നിന്നുള്ള ടോണി ക്രൂസിന്‍െറ ഫ്രീകിക്ക് പറന്നത്തെിയത് ബോക്സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റൊണാള്‍ഡോയുടെ നേര്‍ക്ക്. മനോഹരമായൊരു ഹെഡറിലൂടെ ആ പന്തിനെ വലയിലത്തെിക്കുന്നതില്‍നിന്ന് മുന്‍ ലോകതാരത്തെ തടയാന്‍ വൈകി ബോധമുദിച്ച മലാഗ പ്രതിരോധത്തിനായില്ല. മൂന്നു മിനിറ്റിനപ്പുറം ബോക്സില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിന് വെലിങ്ടണ്‍ ഒളിവേരക്ക് മഞ്ഞക്കാര്‍ഡും മലാഗക്ക് പെനാല്‍റ്റിയും ശിക്ഷകിട്ടി. എന്നാല്‍, ഇഡ്രിസ് കമേനിയുടെ കരുത്തുറ്റ കരങ്ങള്‍ റൊണാള്‍ഡോയുടെ കിക്ക് അനായാസം തട്ടിയകറ്റി. 66ാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്ന് ഒളിവേര നീട്ടിനല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റൗള്‍ ആല്‍ബന്‍ടോസ റെദാല്‍ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ റയല്‍ കീപ്പര്‍ നവാസും നിസ്സഹായനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.