മഡ്രിഡ്: ബാഴ്സയും റയലും, ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. സ്പാനിഷ് ലാ ലിഗയിലെ പോരാട്ടത്തിന് ഇക്കുറിയും മാറ്റമില്ല. മെസ്സിയുടെ ഹാട്രിക്കിനു പിന്നാലെ റയലിറങ്ങിയപ്പോള്‍ ക്രിസ്റ്റ്യാനോ അടിച്ചുകൂട്ടിയത് നാലു ഗോളുകള്‍. സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ പോരാട്ടത്തില്‍ റയല്‍ 7-1ന് സെല്‍റ്റി വിഗോക്കെതിരെ ജയവും ആഘോഷിച്ചു. കളിയുടെ 50, 58, 64, 76 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോ ഗോളുകള്‍ അടിച്ചുകൂട്ടിയത്. 41ാം മിനിറ്റില്‍ പെപ്പെയുടെ ഗോളിലൂടെയായിരുന്നു റയല്‍ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിക്കുശേഷം ആക്രമണത്തിന് മൂര്‍ച്ചകൂട്ടി സ്പാനിഷ് പട കളത്തിലിറങ്ങിയതോടെ ഗോള്‍മഴയായി. ജെസെ (77), ഗാരെത് ബെയ്ല്‍ (81) എന്നിവരും വലകുലുക്കി.
മഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റികോയോട് തോല്‍വിവഴങ്ങിയതിന്‍െറ ക്ഷീണം മുഴുവന്‍ മാറ്റുന്നതായിരുന്നു സെല്‍റ്റക്കെതിരെ പിറന്ന ജയം. ഇതോടെ, 28 കളിയില്‍ റയലിന് 60 പോയന്‍റായി. 27 മത്സരം വീതം കളിച്ച ബാഴ്സലോണക്ക് 69ഉം, അത്ലറ്റികോക്ക് 61ഉം പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.