മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ശനിയാഴ്ച അത്ലറ്റികോ മഡ്രിഡിനെ നേരിടുന്ന റയല്‍ മഡ്രിഡിനും ആരാധകര്‍ക്കും നെഞ്ചിടിപ്പേറ്റി, പരിശീലനത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്കിന്‍െറ ലക്ഷണം. വലത് തുടക്ക് വേദന അനുഭവപ്പെട്ട റൊണാള്‍ഡോ പരിശീലനത്തിനവസാനം മൈതാനത്ത് വേദനകൊണ്ടു പുളഞ്ഞു. ഒടുവില്‍ മുടന്തിയാണ് മൈതാനം വിട്ടത്. എന്നാല്‍, പ്രിയതാരത്തിന് പരിക്കൊന്നുമില്ളെന്നും ശനിയാഴ്ച ഫൈനലില്‍ കളിക്കുമെന്നും റയല്‍ കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു.
പരിശീലനത്തിനിടെ കികോയുമായി കൂട്ടിയിടിച്ചാണ് റൊണാള്‍ഡോക്ക് പരിക്കേറ്റത്. മറ്റൊരു താരം റൊണാള്‍ഡോയെ തള്ളുകയും ചെയ്തിരുന്നു. മൈതാനത്ത് ചികിത്സ തേടിയ സൂപ്പര്‍ താരം തിരിച്ചുപോകുമ്പോള്‍ വെള്ളക്കുപ്പി വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രഞ്ചുകാരനായ ഡിഫന്‍ഡര്‍ റാഫേല്‍ വരാനെക്ക് തുടക്കേറ്റ പരിക്കും റയലിനെ വിഷമിപ്പിക്കുകയാണ്. ഫൈനലിലും യൂറോ കപ്പില്‍ ഫ്രാന്‍സിനായും ഫ്രഞ്ചുതാരത്തിന് കളിക്കാനാവില്ല.
എന്നാല്‍, റൊണാള്‍ഡോ നൂറു ശതമാനം ഫിറ്റാണെന്ന് കോച്ച് സിദാന്‍ പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ പരിശീലനമത്സരങ്ങളില്‍ റൊണാള്‍ഡോയെ കളിപ്പിച്ചിരുന്നില്ല. അദ്ദേഹം ഫൈനലിന് യോഗ്യനാണെന്ന് ചൊവ്വാഴ്ച തെളിഞ്ഞതായും കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.