പാരിസ്: ഫിഫ ബെസ്റ്റ് പ്ലെയർ ഒാഫ് ദ ഇയർ പുരസ്കാരത്തിന് പിന്നാലെ ബാലൺ ഡി ഒാർ പുരസ്കാരവും റയൽ മഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ലയണൽ മെസ്സിയെയും നെയ്മറിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ അഞ്ചാം തവണയും പുരസ്കാരം സ്വന്തമാക്കിയത്.
ഇതോടെ ഇൗ പുരസ്കാര നേട്ടത്തിൽ ക്രിസ്റ്റ്യാനോ, മെസ്സിയോടൊപ്പമെത്തി.
2008, 2013, 2014, 2016 വർഷങ്ങളിലാണ് ഇതിനുമുമ്പ് ക്രിസ്റ്റ്യാനോ പുരസ്കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസ്സി ഇൗ നേട്ടം കൈവരിച്ചത്. യൂറോപ്പിലെ മികച്ച ഫുട്ബാളർക്ക് ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ നൽകുന്നതാണ് ബാലൺ ഡി ഒാർ പുരസ്കാരം.മെസ്സി രണ്ടും നെയ്മർ മൂന്നും സ്ഥാനത്തായി. മറ്റു സ്ഥാനങ്ങൾ: 4^ ബുഫൺ, 5^ ലൂക്ക മോഡ്രിച്ച്, 6^സെർജിയോ റാമോസ്, 7^എംബാപ്പെ, 8^എൻഗാളോ കാെൻറ, 9^ലെവൻഡോവ്സ്കി, 10^ ഹാരികെയ്ൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.