മഡ്രിഡ്: നികുതിവെട്ടിപ്പ് കേസിൽ ആരോപണ വിധേയനായ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിശദീകരണവുമായി രംഗത്ത്. മനഃസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഫെഡറേഷൻസ് കപ്പിനായി റഷ്യയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്റ്റ്യാേനായെ പിന്തുണച്ച് റയൽ മഡ്രിഡും രംഗത്തുവന്നു. 2009ൽ റയൽ മഡ്രിഡിൽ എത്തിയതുമുതൽ നികുതിയുൾപ്പെടെയുള്ള അദ്ദേഹത്തിെൻറ സാമ്പത്തികയിടപാടുകൾ കൃത്യമാണെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ക്രിസ്റ്റ്യാനോയിൽ വിശ്വാസമുണ്ട്.
എത്രയുംപെെട്ടന്ന് നിരപരാധിത്വം തെളിയിക്കാനാകുമെന്ന് കരുതുന്നു. ഇതിന് ക്ലബിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ അറിയിച്ചു. പരസ്യം വഴി കിട്ടിയ പണത്തിന് നികുതിയടച്ചില്ലെന്നും 106 കോടി നികുതി വെട്ടിച്ചെന്നുമാണ് ക്രിസ്റ്റ്യാനോക്കെതിരായ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.